സോളർ കമ്മിഷൻ വാദവും തെളിവെടുപ്പും പൂർത്തിയായി. ഒരു മാസം കൂടിയാണ് കമ്മിഷന് നീട്ടി നൽകിയ സമയപരിധിയുള്ളത്. കമ്മിഷന്റെ തെളിവെടുപ്പ് നടപടികൾ നേരത്തെ പൂർത്തിയായിരുന്നു. വാദവും കഴിഞ്ഞ ദിവസത്തോടെ അവസാനിച്ചു. ശേഖരിച്ച തെളിവുകൾ വിശകലനം ചെയ്ത് കമ്മിഷൻ നിഗമനങ്ങളിൽ എത്താനും റിപ്പോർട്ട് തയ്യാറാക്കാനുമുള്ള ദിവസങ്ങളാണ് ഇനി. ഒരു മാസം കൂടിയാണ് കമ്മിഷന് അനുവദിച്ച സമയപരിധിയുള്ളത്.
റിപ്പോർട്ട് തയ്യാറാക്കാൻ കൂടുതൽ സമയം ആവശ്യമായി വന്നാൽ സമയം നീട്ടിച്ചോദിച്ചേക്കാം. പ്രധാന സാക്ഷിയായ സരിത നായരിൽ നിന്നടക്കം തെളിവുകൾ ശേഖരിക്കാൻ ഉണ്ടായ കാലതാമസമാണ് കമ്മിഷന്റെ നടപടികളെ പിന്നോട്ടടിച്ചത്. പ്രതിഭാഗത്തുള്ളവർക്കെതിരെ ആദ്യഘട്ടത്തിൽ ഉന്നയിച്ചത് പോലെയുള്ള ശക്തമായ തെളിവുകൾ. കമ്മിഷന് ഇനിയും ലഭിച്ചിട്ടില്ല. അതേസമയം കൂടുതൽ വ്യക്തത വരുത്താൻ സോളർ ഇടപാടുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ കൂടുതൽ അന്വേഷണത്തിന് കമ്മിഷൻ ശുപാർശ ചെയ്തേക്കുമെന്നും സൂചനയുണ്ട്.