ഹവാല ഇടപാടുകാരൻ കോടാലി ശ്രീധരന്റെ മലപ്പുറത്തുകാരനായ സഹായിയെ കോയമ്പത്തൂർ പൊലീസ് അറസ്റ്റു ചെയ്തു. കേരളത്തിലേക്ക് പണവുമായെത്തിയ കാർ കൊളളയടിച്ച് പണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കേസിൽ നാലുപേർ നേരത്തെ അറസ്റ്റിലായിരുന്നു.
മലപ്പുറം വളളുവമ്പ്രം സ്വദേശി ഹൈദരലിയാണ് അറസ്റ്റിലായത്. മലപ്പുറത്തെ അൻവർ സാദത്തിന്റെ കാറും മൂന്നേമുക്കാൽകോടി രൂപയും തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഹവാല ഇടപാടുകാൻ മൈസൂരിൽ താമസിക്കുന്ന കോടാലി ശ്രീധരനും മകൻ അരുണും ആസൂത്രണം ചെയ്ത പണം തട്ടിയെടുക്കൽ പദ്ധതിയിൽ ഹൈദരലിക്ക് പങ്കുണ്ടെന്നാണ് കേസ്.
ചെന്നൈയിൽ നിന്ന് മലപ്പുറത്തേക്ക് പോയ അൻവർ സാദത്തിന്റെ കാർ കഴിഞ്ഞ വർഷം ഒാഗസ്റ്റ് 25 ന് കോയമ്പത്തൂർ മധുക്കരയിൽ വച്ച് തടഞ്ഞു. പൊലീസ് വേഷത്തിലായിരുന്ന മൂന്നുപേർ മൂന്നു പേർ കാറിലുണ്ടായിരുന്നവരെ മർദിച്ച് പണവും കാറുമായി കടന്നു. പിന്നീട് പാലക്കാട്് ദേശീയപാതയിൽവച്ച് കാർ ഉപേക്ഷിച്ചതാണ് കേസ്. കോടാലി ശ്രീധരനുമായി അടുപ്പമുണ്ടായിരുന്ന തമിഴ്നാട്ടിലെ പൊലീസ് ഇൻസ്പെക്ടർ അടക്കം നാലു പേരാണ് നേരത്തെ കേസിൽ അറസ്റ്റിലായത്.
Advertisement