ഡീഗോഗാർഷ്യയിൽ അമേരിക്കൻ നാവികസേനയുടെ തടവിൽ നിന്ന് മോചിതരായ മലയാളികൾ ഉൾപ്പെടുന്ന മൽസ്യത്തൊഴിലാളി സംഘം നാട്ടിലെത്തി. വിഴിഞ്ഞം തുറമുഖത്ത് മലയാളികളെ ഇറക്കിയശേഷം മടങ്ങിയ ബോട്ടുകൾ ഇന്ത്യൻ തീരരക്ഷാസേന കസ്റ്റഡിയിലെടുത്തു. തൊഴിലാളികളെ വിട്ടയച്ചുവെങ്കിലും ബോട്ടുകൾ നീണ്ടകര തുറമുഖത്ത് കസ്റ്റഡിയിലാണ്.
തിരുവനന്തപുരം ജില്ലയിലെ ഏഴുപേർ ഉൾപ്പെടെ 18 മൽസ്യത്തൊഴിലാളികളെ വിഴിഞ്ഞം ഇറക്കി. എന്നാൽ തുറമുഖത്ത് വിവരം അറിയിക്കാത്തതിനാൽ തീരരക്ഷാസേന തമിഴ്നാട്ടുകാരൻ ജൂഡി ആൽബട്ടിന്റെ ബോട്ടുകൾ കസ്റ്റഡിയിലെടുത്തു. സമുദ്രാതിർത്തി ലംഘിച്ചതിന് ഇദ്ദേഹത്തിനെതിരെ കേസുണ്ട്. തൊഴിലാളികളെ വിട്ടയച്ചുവെങ്കിലും ബോട്ടുകൾ നീണ്ടകരതുറമുഖത്ത് പിടിച്ചിട്ടിരിക്കുകയാണ്. ഏഴുദിവസത്തെ യാത്രയ്ക്കുശേഷം നാട്ടിലെത്തിയ ആശ്വാസത്തിലാണ് വിഴിഞ്ഞത്തെ മൽസ്യ തൊഴിലാളികൾ.
അതേസമയം ബോട്ടിലുണ്ടായിരുന്ന മീൻ അമേരിക്കൻ നാവികസേന കൈക്കലാക്കി. നേരത്തെ കടലിൽ ഒഴുക്കിയെന്നാണ് ഇവർ പറഞ്ഞത്. 24 നാണ് ഇവർ മോചിതരായത് ഇന്ത്യൻ സമുദ്രാതിർത്തി കടക്കുംവരെ അമേരിക്കൻ നാവികസേന അനുഗമിച്ചു. ജിപിഎസ് സംവിധാനം വിട്ടുകൊടുത്തെങ്കിലും ചൂണ്ടയും ലാപടോപ്പും അമേരിക്കൻ സേന പിടിച്ചെടുത്തു.
Advertisement