കോടതി വിധിയുണ്ടായിട്ടും ഭാര്യക്കും മകള്‍ക്കും ചെലവിന് കൊടുക്കാതെ മുങ്ങി നടന്ന യുവാവിനെ പാലക്കാട് ചെർപ്പുളശേരി പൊലീസ് അറസ്റ്റുചെയ്തു. സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിലും യുവാവ് പ്രതിയാണ്.
ചെർപ്പുളശേരി വീരമംഗലം പൂതക്കാട് കൂരിക്കാട്ടുവീട്ടില്‍ അന്‍സാറിനെയാണ് ചെര്‍പ്പുളശ്ശേരി പൊലീസ് വാണിയംകുളത്തുവെച്ച് നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്. ഇയാളുടെ പേരില്‍ വിവിധ കോടതികളിലായി നാലു അറസ്റ്റു വാറണ്ടുണ്ടായിട്ടും പിടികൊടുക്കാതെ മുങ്ങി നടക്കുകയായിരുന്നു. അന്‍സാറിന് ഭാര്യയും ഒരു മകളുമുണ്ട്. എന്നാലിവർക്ക് ചെലവിനുകൊടുത്താതെ വന്നപ്പോൾ ഭാര്യ കുടുംബകോടതിയിൽ പരാതി നൽകി.
കോടതി വിധി തുടർച്ചയായി ലംഘിച്ച് കോടതിയിൽ ഹാജരാകാതെ ഒളിവിലായ പ്രതിയെ കോടതി വാറണ്ടുപ്രകാരമാണ് ഇപ്പോൾ അറസ്റ്റു ചെയ്തത്. സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് സാമൂഹീകമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിലും യുവാവ് പ്രതിയാണ്. അനു ഒറ്റപ്പാലം എന്ന അപരനാമത്തില്‍ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച് പരിചയത്തിലാകുകയും സ്ത്രീകളുടെ ഫോട്ടോയും മറ്റു സംഘടിപ്പിച്ച് മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയുമാണ് രീതി. ശ്രീകൃഷ്ണപുരത്തും എറണാകുളം തൃക്കാക്കരയിലും ഉള്ള രണ്ട് സ്ത്രീകളുടെ പരാതിയും നിലവിലുണ്ട്.
Advertisement