തൃശൂർ നഗരത്തിൽ ബൈക്ക് മോഷണം പതിവാകുന്നു. രണ്ട് മാസത്തിനിടെ പത്തിലേറെ ബൈക്കുകൾ നഷ്ടമായി. റയിൽവെ സ്റ്റേഷൻ പരിസരത്തടക്കം നോ പാർക്കിങ് ഏരിയായിൽ വയ്ക്കുന്ന വാഹനങ്ങളാണ് മോഷ്ടിക്കപ്പെടുന്നതെന്ന് പൊലീസ് അറിയിച്ചു.
തൃശൂർ നഗരത്തിൽ ഏറ്റവും കൂടുതൽ ബൈക്കുകൾ പാർക്ക് ചെയ്യുന്ന സ്ഥലമാണ് റയിൽവെ സ്റ്റേഷൻ പരിസരം. വിവിധയിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർ രാപ്പകൽ വ്യത്യാസമില്ലാതെ വാഹനങ്ങൾ റയിൽവെയുടെ ഔദ്യോഗിക പാർക്കിങ് ഏരിയായിലടക്കം വച്ചിട്ട് പോകുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഇത്തരത്തിൽ ബൈക്ക് വച്ചിട്ട് പോയ യുവാവിനുണ്ടായ അനുഭവം ഇങ്ങിനെയാണ്.
രണ്ട് മാസത്തിനിടെ ഇത്തരത്തിൽ റയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്ന് അഞ്ച് ബൈക്ക് നഷ്ടപ്പെട്ടതായാണ് പൊലീസിന് പരാതി ലഭിച്ചത്. ഇതോടൊപ്പം നഗരത്തിലെ മറ്റിടങ്ങളിലും ബൈക്ക് മോഷണം വർധിക്കുന്നതായും പരാതിയുണ്ട്. എന്നാൽ ഒരാളെ പോലും ഇതുവരെ പിടികൂടുകയോ ബൈക്ക് കണ്ടെടുക്കുകയോ ചെയ്തിട്ടില്ല. എന്നാൽ ഔദ്യോഗിക പാർക്കിങ് കേന്ദ്രങ്ങളിലല്ലാതെ, വഴിയരുകിലും നോ പാർക്കിങ് ഏരിയായിലും വയ്ക്കുന്ന ബൈക്കുകളാണ് കൂടുതലായി മോഷണം പോയതെന്നാണ് പൊലീസ് അറിയിക്കു്നത്. ഇത്തരം കേന്ദ്രങ്ങളിൽ സി.സി.ടി.വി കാമറകളില്ലാത്തതിനാൽ മോഷണത്തിന്റെ ദൃശ്യങ്ങളും ലഭ്യമായിട്ടില്ല. റയിൽവെ സ്റ്റേഷൻ പരിസരത്തടക്കം അലക്ഷ്യമായി വാഹനങ്ങൾ നിർത്തിയിട്ട് പോകുന്നത് ഒഴിവാക്കണമെന്നും പൊലീസ് നിർദേശിക്കുന്നു.