കാസർകോട് മദ്രസ അധ്യാപകനെ പള്ളിയോട് ചേർന്ന താമസ സ്ഥലത്തിട് കഴുത്തറുത്ത് കൊന്ന കേസിലെ ഗൂഡാലോചന അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് സൂചന. സംഭവത്തിന് പിന്നിൽ ഗൂഡാലോയനയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണിത്. അത സമയം കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
കണ്ണൂർ സെൻട്രൽ ജയിലിൽ വച്ച് തിരിച്ചറിയൽ പരേഡ് പൂർത്തിയായതിന് പിന്നാലെയാന്ന് കസ്റ്റഡി അപേക്ഷയുമായി പൊലീസ് കോടതിയെ സമിപിച്ചത്. തുടരന്വേഷണത്തിന് പ്രതികള ചോദ്യം ചെയ്യണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷയാണ് കോടതി അനുവദിച്ചത്. ഒന്നാം പ്രതി കുഡ്ലു കേളുഗുഡെ അയ്യപ്പനഗറിലെ എസ് അജേഷ് , രണ്ടാം പ്രതി കേളുഗുഡെ മാത്തയിലെ നിധിന്‍ മൂന്നാം പ്രതി അഖിലേഷ് എന്നിവരെയാണ് അഞ്ചു ദിവസത്തേക് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയത്. പ്രതികളെ കൊല നടന്ന സ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. കഴിഞ്ഞ ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് നടന്ന തിരിച്ചറിയല്‍ പരേഡിൽ സാക്ഷികൾ ഇവരെ തിരിച്ചറിഞ്ഞിരുന്നു. കേസിലെ
സാക്ഷികളായ പഴയ ചൂരി ജുമാ മസ്ജിദ് ഖത്തീബ് അബ്ദുള്‍ അസീസും പള്ളിക്ക് സമീപം താമസിക്കുന്നയാളും തിരിച്ചറിയൽ പരേഡിൽ പങ്കെടുത്തത്. അതേ സമയം കേസിലെ ഗൂഡാലോചന അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിക്കാൻ സർക്കാർ ' നീക്കം തുടങ്ങി. അടുത്ത ദിവസം തന്നെ ഇതു സംബദ്ധിച്ച തീരുമാനം ഉണ്ടാകും. കൊലക്ക് ശേഷം പ്രതികളെ ചില കേന്ദ്രങ്ങളിൽ സംരക്ഷിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.കൂടാതെ വിവിധ സംഘടനകൾ ഇതേ ആവശ്യവുമായി രംഗത്ത് എത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് സർക്കാർ നടപടി