ചോറ്റാനിക്കരയില്‍ മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥന്റെ വീട്ടുവളപ്പിൽ ഇതരസംസ്ഥാനത്തൊഴിലാളികളുെട കഞ്ചാവ് കൃഷി. കഞ്ചാവ് ചെടി നട്ടുവളർത്തിയ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു.
ചോറ്റാനിക്കര വെണ്ണിക്കുളത്ത് മുൻ എക്സൈസ് ഉദ്യോഗസ്ഥൻ വാടകയ്ക്ക് നൽകിയിരുന്ന വീട്ടിലാണ് ഇതരസംസ്ഥാനത്തൊഴിലാകൾ കഞ്ചാവ് ചെടി നട്ട് നനച്ച് വളർത്തിയത്. വീടിനു പുറകിൽ അടുക്കളയോട് ചേർന്ന് നട്ടുവളർത്തിയ മൂന്ന് മാസം വളർച്ചയുള്ള 6 കഞ്ചാവ് ചെടികളാണ് പൊലീസ് കണ്ടെടുത്തു. തടമെടുത്ത് ചെടിക്ക് വളമിട്ടായിരുന്നു പരിപാലിച്ചിരുന്നത്. വീടിന്റെ ഉടമസ്ഥനായ മുൻ എക്‌സൈസ് ഉദ്യോഗസ്ഥന്‍ കെട്ടിടത്തിന് സമീപത്തുതന്നെയാണ് താമസമെങ്കിലും കഞ്ചാവ് തോട്ടം ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് പറയുന്നു
കെട്ടിടത്തിലെ താമസക്കാരായ മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ പോലീസ് അറസ്‌റ്റുചെയ്‌തു. ബംഗാളിലെ പുതൽഗഞ്ച് സ്വദേശികളായ ടിടോപ് ബക്ഷി, സർവജിത് മണ്ഡൽ, ദിബാങ്കർ ഗൗറാമി എന്നിവരാണ് പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി