കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരത്ത് തൂങ്ങിമരിച്ച പന്ത്രണ്ടുവയസുകാരി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ മൊഴി. കുട്ടി നിരന്തരമായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് തിരുവന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടറുടെ മൊഴി.രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബന്ധുവീട്ടിൽ നിന്ന് പഠിച്ചിരുന്ന കുട്ടി കഴിഞ്ഞ ദിവസം കുലശേഖരപുരത്തെ സ്വന്തം വീട്ടിലെത്തി തൂങ്ങിമരിച്ചത്. ജനൽകമ്പിയിൽ ഷാളിൽ തൂങ്ങിനിൽക്കുന്ന രീതിയിലായിരുന്നും മൃതദേഹം.കുണ്ടറ കേസി്ൽ പൊലീസിന് വന്ന വീഴ്ചകളുടെ പശ്ചാത്തലത്തിൽ കൊല്ലം സിറ്റി പൊലീസ് ഉണർന്നു പ്രവർത്തിച്ചു.മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചപ്പോളാണ് പീഡനവിവരം പുറത്തുവരുന്നത്. പെൺകുട്ടി പ്രകൃതിവിരുദ്ധ ലൈംഗിക പീഡത്തിന് ഇരയായിട്ടുണ്ടെന്നാണ് ഡോക്ടറുടെ മൊഴി.
നിരന്തരം പീഡിപ്പിക്കപ്പെട്ടുവെന്ന് ഡോക്ടർ അന്വേഷണം സംഘത്തെ അറിയിച്ചിട്ടുണ്. കുട്ടിയെ ലൈംഗികമായ ചൂഷണം ചെയ്തുവെന്ന് സംശയിക്കുന്ന രണ്ടു പേരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. സഹപാഠികളിൽ നിന്നും അധ്യാപകരിൽ നിന്നും പൊലീസ് മൊഴി എടുത്തു. പോസ്റ്റുമോർട്ടം റിപ്പോർട്ട് നാളെ ലഭിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷ്ണർ സതീഷ് ബിനോ പറഞ്ഞു.പൊലീസ് ചോദ്യം ചെയ്യുന്നവരിൽ കുട്ടിയുടെ ബന്ധുക്കളും ഉണ്ടെന്നാണ് സൂചന