ഈജിപ്റ്റിൽ നിന്ന് സൗദിയിലേക്കുള്ള കപ്പലിൽ നിന്ന് മലയാളി ജീവനക്കാരൻ അഭിനന്ദ് യേശുദാസിനെ കാണാതായതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് സഹായം കിട്ടാതെ ബന്ധുക്കൾ. അഭിനന്ദിന്റെ തിരോധാനത്തിൽ ദൂരൂഹതയുണ്ടെന്നും ജോലിക്കിടെ കപ്പലിലെ മറ്റു ജീവനക്കാർ അപായപ്പെടുത്തിയോ എന്ന സംശയമുണ്ടെന്നും അച്ഛൻ യേശുദാസൻ മനോരമ ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചാണ് കൊല്ലം സ്വദേശിയായ അഭിനന്ദിനെ ജോലി ചെയ്യുന്ന കപ്പലിൽ നിന്ന് കാണാതായതായി വീട്ടുകാർക്ക് വിവരം ലഭിക്കുന്നത്. മാർച്ച് 17 വെള്ളിയാഴ്ചയാണ് അഭിനന്ദ് അവസാനമായി വീടുമായി ബന്ധപ്പെടുന്നത്. കപ്പലിൽ നിന്ന് കാണാതായി എന്നുമാത്രമാണ് ഷാർജയിലെ ഷിപ്പിങ് കമ്പനി വീട്ടുകാരെ അറിയിച്ചിരിക്കുന്നത്. മകനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അച്ഛൻ യേശുദാസനും സഹോദരങ്ങളും മന്ത്രിമാരേയും എം.പിയേയും കണ്ടെങ്കിലും മകൻ എവിയെന്ന് ഇവർക്ക് മറുപടി ലഭിച്ചിട്ടില്ല
മകൻ കപ്പലിലുള്ള മറ്റു മൂന്ന മലയാളികളിൽ നിന്ന് വ്യക്തമായ ഒരു സന്ദേശവും കിട്ടാത്തതാണ് വീട്ടുകാരെ ദുഖിപ്പിക്കുന്നത്. സഹജോലിക്കാർ ആരെങ്കിലും അപായപ്പെടുത്തിയോ എന്ന സംശയമാണ് കുടുംബത്തിനുള്ളത്. രണ്ടു ദിവസത്തിനകം കപ്പിൽ സൗദിയിലെത്തുമെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.മകനെ കണ്ടെത്താൻ വിദേശകാര്യമന്ത്രി ഇടപെടണമെന്ന് ഇവർ അഭ്യർഥിക്കുന്നു.