സി.അഭയ മരിച്ചിട്ട് നാളെ 25 വർഷം. 1992 മാർച്ച് 27നാണ് സി.അഭയയെ കോട്ടയത്തെ പയസ് ടെൻത് കോൺവൻറിലെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസ് മുതൽ സിബിഐ വരെ അന്വഷിച്ച കേസിൽ സംഭവം കൊലപാതകമെന്ന് തെളിയുകയും പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തെങ്കിലും ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. വൈദികരുടേയും കന്യാസ്ത്രീയുടേയും വഴിവിട്ട ബന്ധം കണ്ടതിന് കൊലപ്പെടുത്തിയെന്നാണ് കേസ്.
1992 മാർച്ച് 27 ന് പുലർച്ചെയാണ് സിസ്റ്റർ അഭയയെ പയസ് ടെൻത് കോൺവന്റിലെ കിണറ്ിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ പ്രാർഥനയ്‌ക്കു മണിയടിച്ചിട്ടും അഭയയെ കാണാതിരുന്നപ്പോൾ നടത്തിയ അന്വേഷണത്തിൽ കിണറിന് സമീപത്ത് ചെരുപ്പു് കിടക്കുന്നത് കണ്ടതാണ് സംശയത്തിന് ഇടവരുത്തിയത്. പൊലീസും ഫയർഫോഴ്സ്ും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. 17 ദിവസം ലോക്കൽ പൊലീസും പത്തുമാസത്തോളം ക്രൈം ബ്രാഞ്ചും അന്വേഷിച്ചെങ്കിലും ആത്മഹത്യയെന്നായിരുന്നു കണ്ടെത്തൽ. 93 മാർച്ച് 29ന് കേസ് സിബിഐയ്ക്ക് വിട്ടു. മരണം കൊലപാതകമാണെന്ന് 1995 വരെ സിബിഐ സമ്മതിച്ചിരുന്നില്ല.
1995 ഏപ്രിൽ ഏഴിനു നടത്തിയ ഡമ്മി പരീക്ഷണത്തിലൂടെയാണു അഭയയുടെ മരണം കൊലപാതകമെന്ന് സിബിഐ കണ്ടെത്തുന്നത്. എന്നാൽ കൊലപതകമെങ്കിലും തെളിവുകൾ നശിപ്പിക്കപ്പെട്ടതിനാൽ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്ന് വ്യക്തമാക്കി 97ലും 2000ലും.2006ലും സിജെഎം. കോടതിയിൽ സിബിഐ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും മൂന്നു തവണയും തുടരന്വേഷണത്തിന് കോടതി ഉത്തരവിടുകയായരുന്നു. തുടർന്ന് സി.അഭയയുെട മരണത്തിന് ഉത്തരവാദികളന്നെ സിബിഐ കണ്ടെത്തിയ ഫാദർ തോമസ് എം.കോട്ടൂർ, ഫാദരർ ജോസ് പൂതൃക്കയിൽ സിസ്റ്റർ സെഫി എന്നിവരുടെ അറസ്റ്റു 2008 നവംബർ 18ന് രേഖപ്പെടുത്തി.
നാലും അഞ്ചും പ്രതികളായി സിബിഐ കണ്ടെത്തിയിരുന്ന എഎസ്ഐ വിവിഅഗ്റ്റിൻ, മുൻ ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥൻ കെ.സാമുവൽ എന്നിവർ അറസ്റ്റിനു മുമ്പെ മരിച്ചു..2009 ജൂലൈ പതിനേഴിന് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. കുറ്റപത്രം സമർപ്പിച്ച് എട്ടുവർഷം പിന്നിട്ടിട്ടും ഇതുവരെ വിചാരണ തുടങ്ങിയിട്ടല്ല . 25 വർഷം പിന്നിടുമ്പോൾ വിവാദങ്ങളുടെ തുടർച്ച തന്നെയായിരുന്നു അഭയ കേസന്വേഷണം. വിചാരണ തുടങ്ങാത്തത് അതിൽ ഒടുവിലത്തേതും.