മൂന്ന് മാസങ്ങൾക്ക് മുൻപ് ഖത്തറിൽ മരിച്ച കൊല്ലം കുളത്തൂപ്പുഴ സ്വദേശിയുടെ മൃതദേഹം റീ പോസ്റ്റുമോർട്ടത്തിനായി പുറത്തെടുത്തു. മരിച്ചയാളുടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നെന്നാണ് പരാതി.
കുളത്തൂപ്പുഴ വലിയവിള സ്വദേശി ഹുസൈന്റെ മരണത്തിൽ സംശയമുള്ളതായി പിതാവ് പരാതി നൽകിയതിനെ തുടർന്നാണ് വീണ്ടും പോസ്റ്റുമോർട്ടം നടത്താനായി മൃതദേഹം പുറത്തെടുത്തത്.കൊല്ലം സബ്കല്ക്ടർ എസ് ചിത്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് കബർ തുറന്ന് മൃതദേഹം പുറത്തെടുത്തത്.ഭാര്യയോടൊപ്പം ഖത്തറിൽ താമസിക്കുകയായിരുന്ന ഹുസൈൻ മരിച്ചതായി ഡിസംബർ നാലിനാണ് നാട്ടിൽ വിവരം ലഭിക്കുന്നത്.മരുമകളും ബന്ധുക്കളും ചേർന്ന് തിടുക്കത്തിൽ മൃതദേഹം മറവുചെയ്തതിൽ സംശയം ഉണ്ടെന്നാണ് പിതാവ് പരാതി നൽകിയിരുന്നത്. ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളും ഉണ്ടായിരുന്നു,
സംശയം പ്രകടിപ്പിച്ച് വീട്ടുകാര്‍ മുഖ്യമന്ത്രിക്കും കൊല്ലം എസ്പിക്കു അടക്കം പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് നടപടിയുണ്ടായത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും തുടര്‍ നടപടികളെന്ന് പൊലീസ് അറിയിച്ചു.