മൂന്നാറില്‍ വീട്ടമ്മയെ കൂട്ടമാനഭംഗം ചെയ്ത കേസില്‍ ഒരാൾ അറസ്റ്റിൽ. ചാലക്കുടി സ്വദേശി ഡേവിസ് ആന്റണിയെയാണ് മൂന്നാർ പൊലീസ് പിടികൂടിയത്. ഇയാളുടെ കൂട്ടാളിയായ തൃശൂര്‍ സ്വദേശി ഒളിവിലാണ്. കൊല്ലം ഒാച്ചിറയില്‍ പ്രണയം നടിച്ച് പതിനഞ്ചുകാരിയെ കൂട്ടമാനഭംഗപ്പെടുത്തിയ കേസിലും ഒരാളെ പൊലീസ് പിടികൂടി.
ജോലിക്കുള്ള ഇന്റർവ്യൂവിനെന്ന വ്യാജേന യുവതിയെ മൂന്നാറിലെത്തിച്ച് കൂട്ടമാനഭംഗപ്പെടുത്തിയെന്ന പരാതിയിലാണ് എസ്റ്റേറ്റ് ഉടമയായ ചാലക്കുടി സ്വദേശി പിടിയിലായത്. വീട്ടമ്മ മൂന്നാര്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ാണ് നടപടി. നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി യുവതിയുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ രണ്ടാംപ്രതി ഡയമണ്ട് വ്യാപാരിയായ തൃശൂര്‍ സ്വദേശി ബാബു പാത്താടൻ ഒളിവിലാണ്. 2015 സെപ്റ്റംബര്‍ 11നാണ് കേസിനാസ്പദമായ സംഭവം. ഡയമണ്ട് ബിസിനസ് ചെയ്യുന്ന രണ്ടാം പ്രതിയായ ബാബു എറണാകുളത്ത് ആരംഭിക്കുന്ന പുതിയ ആഭരണ ഷോറൂമിലേക്ക് ജോലി നല്‍കാമെന്ന വാഗ്ദാനം നല്‍കിയായിരുന്നു മൂന്നാറിലെത്തിച്ച പീഡിപ്പിച്ചത്. ഇന്റര്‍വ്യൂ നടത്താനെന്ന പേരില്‍ രണ്ടു കുട്ടികളുടെ മാതാവു കൂടിയായ യുവതിയെ ഇരുവരും ചേര്‍്ന്ന് മൂന്നാറിലെത്തിക്കുകയായിരുന്നു.
പള്ളിവാസലിലെ സ്വകാര്യ റിസോര്‍ട്ടില്‍ താമസിപ്പിച്ച് രണ്ടു പേരും പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ചശേഷം അബോധാവസ്ഥയിലാപ്പോഴാണ് നഗ്ന ചിത്രങ്ങളെടുത്തതെന്ന് യുവതി പരാതിയില്‍ പറയുന്നു. ഒരു വര്‍ഷത്തിനു ശേഷവും യുവതിയ്ക്ക് ജോലി ലഭിച്ചില്ല. എന്നാല്‍ രണ്ടു കുട്ടികളുമുള്ള യുവതി ഈ വിവരം പുറത്തു പറഞ്ഞിരുന്നില്ല. ഭര്‍ത്താവ് ഉപേക്ഷിക്കപ്പെട്ട യുവതി അഞ്ചുവര്‍ഷമായി കുട്ടികള്‍ക്കൊപ്പമാണ് താമസം. വീണ്ടും പീഡനത്തിനായി യുവതിയെ വിളിക്കുകയും യുവതി നിരസിപ്പച്ചോള്‍ മുമ്പെടുത്ത നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയുമായിരുന്നു. സമീപവാസികളായ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരോട് വിവരം അറിയിക്കുകയും അവരുടെ സഹായത്തോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്നാര്‍ പൊലീസ് ചാലക്കുടിയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു.