നെയ്യാറ്റിൻകര ആര്യങ്കോട് അരുൺ വധക്കേസിലെ മൂന്നാം പ്രതി സുബിൻ തൂങ്ങിമരിച്ചു.മധുരയിലെ ലോഡ്ജ് മുറിയിലാണ് സുബിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.ആത്മഹത്യക്ക് ശ്രമിച്ച അഞ്ചാംപ്രതി അഭിലാഷിനെ ഗുരുതരാവസ്ഥയിൽ മധുരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആര്യങ്കോടിന് സമീപം പുല്ലച്ചൽകോണത്ത് ബന്ധുക്കൾ തമ്മിലുള്ള സംഘർഷത്തിലാണ് അരുൺ അടിയേറ്റുമരിച്ചത്.സഹോദരൻ ഉണ്ണിക്ക് ഗുരുതരമായി പരുക്കേറ്റു.ഈ കേസിലെ മൂന്നാം പ്രതിയാണ് സുബിൻ.മധുരയിലെ ലോഡ്ജ് മുറിയിലാണ് സുബിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.ആത്മഹത്യയ്ക്കു ശ്രമിച്ച ഇതേ കേസിലെ അഞ്ചാം പ്രതിയായ അഭിലാഷിനെ മധുരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലപ്പെട്ട അരുണിന്റെ സഹോദരി ശ്രീകല ദിവസങ്ങൾക്കു മുമ്പ് രോഗബാധിതയായി മരിച്ചു കുട്ടിയെ ചൊല്ലി ശ്രീകലയുടെ വീട്ടുകാരും ഭർതൃ വീട്ടുകാരും തമ്മിലുള്ള അവകാശതർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്.മാരകായുധങ്ങളുമായി എത്തിയ ശ്രീകലയുടെ ഭർത്താവായ വർണൻ അരുണിനെയും ഉണ്ണിയെയും ആക്രമിക്കുകയായിരുന്നു.വർണ്ണന്റെ കൂട്ടാളികളായിരുന്നു മരിച്ച സുബിനും ആത്മഹത്യക്കു ശ്രമിച്ച അഭിലാഷും.