കൊല്ലത്ത് പീഡനപരമ്പര. ബാലതാരത്തെ പീഡിപ്പിച്ച കേസിൽ ഉൾപ്പടെ മൂന്ന് പീഡനങ്ങളിലും ഒരു ആത്മഹത്യയിലുമായി മൂന്ന് പേർ അറസ്റ്റിലായി. അഞ്ചലിൽ ഗർഭിണിയായ അവിവിഹിത ആത്മഹത്യ ചെയ്ത കേസിൽ ഒന്നരവർഷത്തിന് ശേഷമാണ് പ്രതി പിടിയിലായത്.കൊല്ലത്ത് ബാലതാരത്തെ പീഡിപ്പിച്ച കേസിൽ പെൺകുട്ടികളും പങ്കാളികളാണെന്നാണ് സൂചന
അവിവാഹിതയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൊല്ലം ആദിച്ചനല്ലൂർ മനുവിലാസത്തിൽ മനുമോനെ ഏരൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. 2015 ഒക്ടോബറിലാണു യുവതി ജീവനൊടുക്കിയത്. ഒൻപതുമാസം ഗർഭിണി ആയിരുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം പ്രതി മുങ്ങുകയായിരുന്നെന്നു പൊലീസ് പറയുന്നു. ആദിച്ചനെല്ലൂരിൽ വെൽഡിങ് വർക്‌ഷോപ്പിൽ ജോലിചെയ്യുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കടയ്ക്കലിൽ പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ ബന്ധു തിരുവനന്തപുരം വട്ടപ്പാറ സ്വദേശി സജുവാണ് പിടിയിലായത്. ഏഴാം ക്ലാസ് വിദ്യാർഥിനിയാണു പീഡനത്തിന് ഇരയായത്.കൊല്ലം നഗരത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടുകാരിയുടെ പിറന്നാൾ ആഘോഷത്തിനെന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്. കേസിൽ ഒരാളെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. നെടുമ്പന കുളപ്പാടം പുളിവിള വീട്ടിൽ ഫൈസലാണ് പിടിയിലായത്. സംഭവത്തിൽ മറ്റൊരു യുവാവിനെക്കൂടി പൊലീസ് തിരയുന്നു. കൂട്ടിക്കൊണ്ടുപോയ കൂട്ടുകാരിയെയും പിടികൂടാനായിട്ടില്ല. അറസ്റ്റിലായ ഫൈസൽ ബന്ധുവിനോടൊപ്പം ബിസിനസ് നടത്തുകയാണ്.