കൊച്ചിയിൽ വാഹന പരിശോധനയ്ക്കിടെ ബൈക്ക് യാത്രികനെ പൊലീസ് നിലത്തിട്ട് മർദിച്ചെന്ന് പരാതി. പരുക്കേറ്റ തൃപ്പൂണിത്തുറ സ്വദേശി ശരത് ജനറൽ ആശുപത്രിയിൽ ചികില്‍സ തേടി. കയ്യേറ്റം ചെയ്യുന്നത് കണ്ട് നാട്ടുകാർ കൂടിയതോടെ പൊലീസുകാരൻ രക്ഷപെട്ടെന്നാണ് ആരോപണം.
ഇന്റർവ്യൂവിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയ തൃപ്പൂണിത്തറ സ്വദേശിയായ ശരത്തിനെയാണ് ട്രാഫിക് പൊലീസ് വാഹനപരിശോധനയുടെ പേരിൽ മർദിച്ചത്. കച്ചേരിപ്പടിക്ക് സമീപം അപ്രതീക്ഷിതമായി പൊലീസ് സംഘം വാഹനത്തിന് കൈകാട്ടിയതോടെ ശരത്ത് വാഹനത്തിൽ നിന്ന് മറിഞ്ഞുവീണു. നിലത്ത് കിടന്ന ശരത്തിനെ മുടിയിൽ പിടിച്ച് ഉയർത്തി മർദിക്കുകയായിരുന്നുവെന്നാണ് ആരോപണം.
തുടരന്ന് ആൾക്കൂട്ടമെത്തിയതോടെ വാഹനം മറിഞ്ഞു വീണ് പരുക്കേന്ന് പറഞ്ഞ് പൊലീസുകാരൻ ആശുപത്രിയിലേക്ക് പോയി. വാഹനപരിശോധനയെന്ന പേരിൽ പൊലീസ് കാട്ടുന്നത് അതിക്രമമാണെന്ന് നാട്ടകാർ ആരോപിക്കുന്നു. പരുക്കുകളോടെ ശരത് ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്.