വീട്ടിലിരുന്ന് പണം കൊയ്യാമെന്ന് മോഹിച്ച് കോഴിക്കോട്ടെ ഡാറ്റാഎൻട്രി ഇടപാടിൽ പണം മുടക്കിയവർ വെട്ടിലായി. ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ വഞ്ചനാക്കുറ്റത്തിന് കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തു.
വീട്ടിലിരുന്നു ജോലി ചെയ്യാമെന്ന പത്രപരസ്യം കണ്ടാണ് ഉദ്യോഗാർഥികൾ ഐ.ടി വേൾഡ് എന്ന സ്ഥാപനത്തെ സമീപിച്ചത്.രണ്ടായിരം മുതൽ അയ്യായിരം രൂപവരെ മുൻകൂർ വാങ്ങി, കരാർ അടിസ്ഥാനത്തിലായിരുന്നു ജോലി.ആറുമാസം മുമ്പ് ആരംഭിച്ച സ്ഥാപനത്തിൽ വീട്ടമ്മമാരും വിദ്യാർഥികളും ഉൾപ്പടെ നിരവധി പേരാണ് ഇത്തരത്തിൽ പണം നിക്ഷേപിച്ചത്.ആദ്യ മാസങ്ങളിൽ ചെയ്യുന്ന ജോലിക്കനുസരിച്ച് പണം നൽകിയിരുന്നു.ഡാറ്റാ എൻട്രി ജോലിയുമായി ബന്ധുപ്പെട്ട പേപ്പറുകൾ നൽകാൻ എത്തിയപ്പോഴാണ് സ്ഥാപനം പൂട്ടിയ നിലയിൽ കണ്ടത്
പറവൂർ സ്വദേശികളായ രാജേഷ് പ്രവീണ ദമ്പതികളാണ് സ്ഥാപനം നടത്തിയതെന്നാണ് ജീവനക്കാർ പൊലീസിനോട് പറഞ്ഞത്.ഇരുന്നൂറോളം പേരാണ് സ്ഥാപനത്തിനെതിരെ പരാതിയുമായി എത്തിയത്.കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പൊലിസ് നിഗമനം