ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്തതിന് കൊച്ചി കളമശേരി പോളിടെക്നിക്കിലെ പതിനൊന്ന് വിദ്യാർഥികൾക്ക് സസ്പെൻഷൻ. സീനിയേഴ്സിന്റെ ഭാഗത്തുനിന്ന് ക്രൂരപീഡനമാണ് ഉണ്ടായതെന്ന് വിദ്യാർഥികൾ മനോരമ ന്യൂസിനോട് പറഞ്ഞു. സംഘർഷസാധ്യതയെ തുടർന്ന് ആൺകുട്ടികളുടെ ഹോസ്റ്റൽ അനിശ്ചിതകാലത്തേക്ക് അടച്ചു.
ഹോസ്റ്റലിൽ നേരിടേണ്ടിവന്ന പീഡനങ്ങളെക്കുറിച്ച് വിദ്യാർഥികൾ കഴിഞ്ഞ ദിവസം സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും എറണാകുളം റേഞ്ച് ഐജിക്കും പരാതി നൽകിയിരുന്നു.പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇനിയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. റാഗിങ് സംബന്ധിച്ച് പ്രിൻസിപ്പലിന് നൽകിയ പരാതിയിലാണ് പതിനൊന്ന് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്. ഇതിനിടെ കോളജ് ഹോസ്റ്റലിൽ വിദ്യാർഥികൾ ഏറ്റുമുട്ടി.
റാഗിങ് നടത്തിയവരെ വിദ്യാർഥികള്‍ സംഘംചേർന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് കോളജിന്റെ വിശദീകരണം.