വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ കാലമാണ്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുമുണ്ട് സ്വാതന്ത്ര്യമെന്നാണു നാം ധരിച്ചിരിക്കുന്നത്. എന്നാല്‍ എല്ലായിടത്തും അങ്ങനെയല്ല. പെണ്‍കുട്ടികള്‍ ജീന്‍സും ലെഗിന്‍സുമൊക്കെ ധരിക്കുന്നതു വലിയ കുഴപ്പമാണെന്നു പറഞ്ഞ് അടുത്തിടെ ചില സാംസ്കാരിക പ്രവർത്തകർ വിമര്‍ശനമേറ്റിരുന്നു. എന്നാല്‍ ഇന്നു ചര്‍ച്ചയാകുന്നതു മെഡിക്കല്‍ കോളജ് ക്യാപസിലെ ഡ്രസ് കോഡാണ്. ജീന്‍സും ടീ ഷര്‍ട്ടും ലെഗിന്‍സുമൊക്കെ വിലക്കുന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍...
ഇങ്ങനെ മതിയോ പരിശോധിക്കുന്നു..,
മെഡിക്കില്‍ കോളജ് ക്യാംപസുകളില്‍ ഡ്രസ് കോഡ് അനിവാര്യമോ?
ഇതാണു മെഡിക്കൽ കോളജ് ക്യാംപസിലെ ഡ്രസ് കോഡ് സംബന്ധിച്ച വാർത്ത
തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസ് വിദ്യാർഥികളുടെ വസ്ത്ര ധാരണത്തിൽ നിയന്ത്രണം. പെൺകുട്ടികൾ ജീൻസ്, ലെഗിൻസ്, ടീ ഷര്‍ട്ട് എന്നിവ ധരിച്ച് ക്യാംപസിൽ എത്തരുതെന്നാവശ്യപ്പെട്ട് വൈസ് പ്രിൻസിപ്പലാണു സർക്കുലർ ഇറക്കിയിരുന്നത്. എന്നാൽ ഈ തീരുമാനം അംഗീകരിക്കാനാവില്ലെന്നാണു വിദ്യാർഥികളുടെ നിലപാട്.
ഇന്നലെയാണു നിയന്ത്രണങ്ങൾ കർശനമാക്കി ഉത്തരവിറങ്ങിയത്. മാന്യമായ വസ്ത്രം ധരിച്ച് മാത്രമേ ആൺകുട്ടികളും പെൺകുട്ടികളും ക്യാംപസിലെത്താവു. ആൺകുട്ടികൾ യൂണിഫോമിനുപുറമെ ഷൂസും ഒാവർക്കോട്ടും െഎഡി കാർഡും ധരിച്ചിരിക്കണം. ജീൻസോ ടീഷർട്ടോ ചെരുപ്പോ ധരിക്കാൻ പാടില്ല. പെൺകുട്ടികൾ ചുരിദാറോ സാരിയോ ധരിക്കണം. മുടി ഉയർത്തി കെട്ടിവച്ചിരിക്കണം. ഒാവർക്കോട്ടും െഎഡി കാർഡും നിർബന്ധമാണ്.ജീൻസോ ലെഗിൻസോ ടീഷര്‍ട്ടോ ധരിക്കാന്‍ പാടില്ല. പുതിയ പരിഷ്കാരംകൊണ്ട് എന്തു പ്രയോജനം എന്നാണ് വിദ്യാർഥികൾ ചോദിക്കുന്നത്.
നേരത്തെയും നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇതു കർശനമാക്കിയിരുന്നില്ല. ഗുരുതരമായ അച്ചടക്ക ലംഘനത്തിന്റ പേരിൽ അടുത്തിടെ 18 വിദ്യാർഥികളെ കോളജിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു. ഇതിന്റ കൂടി പശ്ചാത്തലത്തിലാണ് എല്ലാ രംഗത്തും നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. അതേ സമയം മെഡിക്കൽ കോളജിൽ കോഴ്സ് തുടങ്ങുന്ന സമയത്തു ഡ്രസ്കോഡ് ഓർമപ്പെടുത്തി അയക്കുന്ന സർക്കുലർ മാത്രമാണ് ഇക്കുറിയും പുറത്തിറക്കിയതെന്നും ഡ്രസ്കോഡിനെപ്പറ്റി ആരും പരാതി പറഞ്ഞിട്ടില്ലെന്നും വൈസ് പ്രിൻസിപ്പൽ ഡോ.ഗിരിജ കുമാരി അറിയിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് സ്റ്റുഡന്‍സ് യൂണിയന്‍ ചെയര്‍മാന്‍ ജിതിന്‍ ജെയിംസ്, സാമൂഹ്യപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ശ്രീകുമാരി രാമചന്ദ്രൻ, തിരുവനന്തപുരം മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ. ഗിരിജാകുമാരി എന്നിവർ ചർച്ചയിൽ പങ്കെടുക്കുന്നു..