അറുതിയില്ലാതെ സ്കാനിങ് സെന്ററുകളുടെ പകൽക്കൊള്ള. എംആർഐ സ്കാനിന് യഥാർഥ ഫീസിന്റെ ഇരട്ടിയും അതിലധികവുമാണ് സ്വകാര്യ സ്കാനിങ് സെന്ററുകള്‍ വാങ്ങുന്നത്. മിക്ക സര്‍ക്കാര്‍ ആശുപത്രികളിലും എം.ആര്‍.ഐ സൗകര്യമില്ലാത്ത സാഹചര്യമാണ് സ്വകാര്യമേഖല മുതലെടുക്കുന്നത്. സ്വകാര്യ സ്കാൻ സെന്ററുകൾ രോഗികളെ പിഴിഞ്ഞുവാങ്ങുന്ന ഈ പണത്തിന്റെ പ്രധാനപങ്ക് എത്തുന്നത് ഒരുവിഭാഗം ഡോക്ടർമാരുടെ പോക്കറ്റില്‍. തെളിവുകളുണ്ട് മനോരമ ന്യൂസിന്റെ പക്കല്‍. സര്‍ക്കാര്‍ ആശുപത്രിയിലെ യന്ത്രം പ്രവർത്തിക്കാത്തതിനു പിന്നിൽ ചില 'ബാഹ്യ ഇടപെടലുകളൊക്കെ' ഉണ്ടെന്ന് രോഗികളുടെ ആക്ഷേപവുമുണ്ട്. സ്കാനിങ് സെന്ററുകളുടെ ഈ പകൽക്കൊള്ളക്ക് ആരു തടയിടും?
Advertisement