ഇന്ന് കൊച്ചി ഒബ്റോണ്‍ മാളിലുണ്ടായ തീപിടിത്തം ഒരു സൂചനയാണ്, മുന്നറിയിപ്പാണ്. തീപിടിച്ച നാലാം നിലയിലേക്ക് എത്തിപ്പെടാന്‍ ഫയര്‍ഫോഴ്സ് നന്നേ ബുദ്ധിമുട്ടിയത് അഗ്നിശമന സംവിധാനത്തിന്റെ കാര്യക്ഷമതയ്ക്ക് നേരെയാണ് വിരല്‍ ചൂണ്ടുന്നത്. കൊച്ചി പോലെ കെട്ടിട സാന്ദ്രത കൂടിയ നഗരത്തില്‍ അനുദിനം ഉയരുന്ന കെട്ടിടങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ എത്ര കണ്ട് പാലിക്കപ്പെടുന്നു ? അഗ്നിബാധയില്‍ നിന്ന് സുരക്ഷയൊരുക്കാന്‍ നമ്മുടെ അഗ്നിശമന സേന സജ്ജമോയെന്ന ചോദ്യം പ്രസക്തമാകുകയാണ്.
അപകടങ്ങളുണ്ടായിക്കഴിയുമ്പോള്‍ സുരക്ഷയൊരുക്കാന്‍ കാണിക്കുന്ന ഈ വ്യഗ്രതയുടെ ചെറിയ ശതമാനമെങ്കിലും ചുമതലപ്പെട്ടവര്‍ക്ക് മുമ്പുണ്ടായിരുന്നുവെങ്കിൽ അല്പം കൂടി ദീര്‍ഘ വീക്ഷണത്തോടെ ചിന്തിച്ചാല്‍, നമ്മുടെ സംവിധാനങ്ങളെ നിലവാരമുള്ളതാക്കിയാല്‍ അപകടങ്ങളെ ഒഴിവാക്കാനോ കൃത്യമായി പ്രതിരോധിക്കാനോ നമുക്ക് കഴിയുമെന്ന കാര്യത്തിൽ സംശയമില്ല.