മലയാളിയുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായിരിക്കുന്നു, ഭായിമാര്‍ എന്ന് നമ്മള്‍ വിളിക്കുന്ന അന്യസംസ്ഥാനത്തൊഴിലാളികള്‍. വീടുപണിമുതല്‍ കൃഷിപ്പണി വരെ എന്തും പരാതിയില്ലാതെ ചെയ്യും ഇവര്‍. പക്ഷേ കേരളത്തെ ഏറെ ഭയപ്പെടുത്തിയ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളും അന്യസംസ്ഥാനക്കാര്‍തന്നെ. ജിഷവധക്കേസും പാറമ്പുഴ കേസുമെല്ലാം ഇതില്‍ ചിലതുമാത്രം. പാറമ്പുഴക്കേസിലെ പ്രതി നരേന്ദ്രകുമാറിന് വധശിക്ഷ വിധിച്ച കോടതി കുറ്റവാളികളായ ഇതരസംസ്ഥാന തൊഴിലാളികൾക്കുളള താക്കീത് എന്ന നിലയിലാണ് ശിക്ഷയെന്ന് നിരീക്ഷിച്ചു. പക്ഷേ കുറ്റവാളികള്‍ക്ക് ദേശമുണ്ടോ ? അന്യസംസ്ഥാനക്കാരനായതുകൊണ്ടാണോ ഒരാള്‍ ക്രിമിനലാവുന്നത് ?
Advertisement