മദനിക്ക് കേരളം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയത് കോടതി. നിബന്ധനകള്‍ വ്യക്തമാക്കിയതും കോടതി. നിയമത്തിനു മുകളിലും രാഷ്ട്രീയത്തിന് അധികാരമുണ്ടെന്ന് വ്യക്തമാക്കുന്നു കര്‍ണാടക സര്‍ക്കാരിന്റെ കള്ളക്കളി. മഅദനിയെ കേരളത്തിലെത്തിച്ചാൽ, അദ്ദേഹത്തിന്റെ സുരക്ഷ ഏറ്റെടുക്കാമെന്ന് സംസ്ഥാന സർക്കാർ കർണ്ണാടകത്തെ അറിയിച്ചു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, കർണ്ണാടക മുഖ്യമന്ത്രിക്ക് കത്ത് നൽകി. മദനിയുടെ കേരളയാത്രയിലെ തടസ്സങ്ങൾ നീക്കണം എന്നാവശ്യപ്പെട്ട് പി.ഡി.പി നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടു.
സുരക്ഷാചെലവിന്‍റെ പേരില്‍ ഭീമമായ തുക ആവശ്യപ്പെട്ട കര്‍ണാടക പൊലീസിന്‍റെ നടപടിക്കെതിരെ അബ്ദുല്‍ നാസര്‍ മഅദനി സുപ്രീംകോടതിയെ സമീപിക്കും. മകന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅദനിക്ക് അനുമതി നല്‍കിയ ജസ്റ്റിസ് എസ്.എ.ബൊബഡെ അധ്യക്ഷനായ ബെഞ്ചിന് മുന്‍പാകെയാണ് പരാതി ബോധിപ്പിക്കുക. മുന്‍പ് കേരളത്തിലെത്തിയപ്പോള്‍ നാല് അംഗരക്ഷകര്‍ മാത്രമാണുണ്ടായിരുന്നത്. ഇപ്പോള്‍ പത്തൊന്‍പത് പേരുടെ സംഘത്തെ നിയോഗിച്ച് സുരക്ഷാചെലവ് വര്‍ധിപ്പിച്ചത് യാത്ര തടസപ്പെടുത്താനാണെന്നും കോടതിയെ അറിയിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആണ് മഅദനിക്ക് വേണ്ടി ഹാജരാകുന്നത്.