ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു. മഹാസഖ്യം തകര്‍ന്നു. ആർജെഡി -ജെഡിയു തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നാണ് രാജി. അഴിമതിയോട് വിട്ടുവീഴ്ചയില്ലെന്നു നിതീഷിന്റെ പ്രഖ്യാപനം. മുഖ്യമന്ത്രി എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ ആർജെഡി അനുവദിക്കുന്നില്ല. സഖ്യം സംരക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെന്നും നിതീഷ്. നിതീഷിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി രംഗത്തെത്തി. അഴിമതിക്കെതിരെ ഒരുമിച്ച് പോരാടേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്ന സ്വാഗതപ്രഖ്യാപനത്തില്‍ തന്നെ കാര്യങ്ങള്‍ വ്യക്തം. ദേശീയ രാഷ്ട്രീയത്തില്‍ വന്‍ ചലനങ്ങള്‍ക്കിടയൊരുക്കിയാണ് രാജി പ്രഖ്യാപനം.
ഇതേ ദിവസം തന്നെയാണ് സി.പി.എം ജനറല്‍ സെക്രട്ടറി ഇനി രാജ്യസഭയില്‍ പോയിരിക്കേണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചത്. സീതാറാം യച്ചൂരി രാജ്യസഭയിലേക്ക് വീണ്ടും മല്‍സരിക്കേണ്ടതില്ലെന്ന പിബി തീരുമാനം അംഗീകരിച്ച സി.പി.എം. സിസി പൊതുസമ്മതനായ സ്വതന്ത്ര സ്ഥാനാര്‍ഥിയെ ബംഗാളില്‍ നിന്ന് ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് മല്‍സരിക്കാനും നിര്‍ദേശിച്ചു. ബംഗാള്‍ഘടകം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.കൗണ്ടര്‍പോയന്റ് ഉന്നയിക്കുന്നു. രാജ്യം വലിയ രാഷ്ട്രീയതീരുമാനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമ്പോള്‍ വിശാലതാല്‍പര്യം കണക്കിലെടുക്കുന്നതാര്?