ശബരിമലയിൽ നിന്ന് 48 കിലോമീറ്റർ അകലെയാണ് എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റ്. ശബരിമല തീർഥാടകർക്കും മധ്യകേരളത്തിനും പ്രയോജനകരമായ വിമാനത്താവളത്തിന് ഭൂമി കണ്ടെത്താനായി നിയോഗിച്ച,, പി.എച്ച് കുര്യൻ സമിതി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാമെന്ന് ശുപാർശചെയ്യുകയായിരുന്നു. ഇത് മന്ത്രിസഭാ യോഗം അംഗീകരിച്ചു. 2263 ഏക്കർഭൂമിയാണ് വിമാനത്താവളത്തിനായി വേണ്ടിവരിക. ഹാരിസണിന്റെ കൈവശമുള്ള ഭൂമിയായിരിക്കും ഏറ്റെടുക്കുകയെന്നാണ് സർക്കാരിന്റെ വാർത്താകുറിപ്പ് പറയുന്നത്. അതേസമയം എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം ബിലീവേഴ്സ് ചർച്ചിന്റെ പക്കലാണെന്ന് സഭയുടെ വക്താവ് അവകാശപ്പെട്ടു.
പാട്ടഭൂമി വിൽക്കാൻ അവകാശമില്ലെന്നും ഹാരിസൺ നടത്തിയ വിൽപ്പനകൾക്ക് നിയമസാധുതയില്ലെന്നും റവന്യൂ ഉദ്യോഗസ്ഥർ പറയുന്നു. ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയാണെന്നും അത് ഏറ്റെടുക്കണമെന്നും രാജമാണിക്യം കമ്മിറ്റി ശുപാർശചെയ്തിട്ടുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസുകൾ ഹൈക്കോടതി പരിഗണനയിലാണ്. സർക്കാർ ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നയപരമായ തീരുമാനം, കോടതിവിധി എന്നിവയാണ് നിർണ്ണായകമാകുക. ആറൻമുളവിമാനത്താവളം വിവാദമാകുകയും പദ്ധതി ഉപേക്ഷിക്കപ്പെടുകയും ചെയ്തപ്പോഴാണ് വിമാനത്താവളം മറ്റൊരിടത്ത് സ്ഥാപിക്കാൻതീരുമാനിച്ചത്.
ശബരിമല വിമാനത്താവളം എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയില്‍ സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍. തീരുമാനമെടുത്തത് മന്ത്രിസഭ. എന്നാല്‍ വിമാനത്താവളം സ്ഥാപിക്കാന്‍ തീരുമാനിച്ച ഭൂമി ആരുടേതെന്ന ചോദ്യത്തിന് സര്‍ക്കാരിന് വ്യക്തമായ ഉത്തരമുണ്ടോ? പാട്ടത്തിനു നല്‍കിയ ഭൂമി വാങ്ങിയെന്നവകാശപ്പെടുന്ന ബിലീവേഴ്സ് ചര്‍ച്ചിന് കേരളം നഷ്ടപരിഹാരം കൊടുക്കണോ? കൗണ്ടര്‍പോയന്റ് ഉന്നയിക്കുന്നു. കുരുക്കുകളില്‍ കുരുങ്ങാനോ ശബരിമല വിമാനത്താവളം?