ജിഷ്ണുവിന് നീതിയായോ എന്ന ചോദ്യത്തിനു ഉത്തരമില്ലെങ്കിലും കേരളാപൊലീസ് ഒന്നാംപ്രതിയെ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തു ശൗര്യം തെളിയിച്ചു. മറ്റൊരു കോളജിലെ വിദ്യാര്‍ഥിയെ മര്‍ദിച്ച കേസിലാണ് നെഹ്റുഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് ജിഷ്ണുവിന്റെ അമ്മയും അച്ഛനും ഡി.ജി.പി ഓഫീസിന് മുന്നില്‍ നിരാഹാരസമരം നടത്തുമെന്നു പ്രഖ്യാപിച്ച് അധികം വൈകാതെയാണ് കൃഷ്ണദാസ് ഉള്‍പ്പെടെ 5 പേരെ പൊലീസ് മര്‍ദനക്കേസില്‍ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെതിരെ ഇന്ന് ഹൈക്കോടതിയില്‍ നിന്ന് പൊലീസിന് വാക്കാല്‍ കണക്കിനു കിട്ടി. കൗണ്ടര്‍പോയന്റ് ഉന്നയിക്കുന്നു. കൃഷ്ണദാസിന്റെ അറസ്റ്റ് ശിക്ഷിക്കാനോ രക്ഷിക്കാനോ?
Advertisement