അനാരോഗ്യകരമായ ജീവിതശൈലി കേരളത്തിൽ വൃക്കരോഗികളുടെ എണ്ണം വർധിക്കാൻ കാരണമാകുന്നതായി വൃക്കരോഗവിദഗ്ധർ. ജീവിതശൈലി നേരെയാക്കൂ വൃക്കകളെ രക്ഷിക്കൂയെന്ന ആഹ്വാനത്തോടെയാണ് ഇന്ന് ലോക വൃക്കദിനം ആചരിക്കുന്നത്. ഒരു പരിധി കഴിഞ്ഞാൽ ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്ത രോഗത്തെ ആരോഗ്യകരമായ ജീവിതശൈലിയിലൂടെ പ്രതിരോധിക്കണമെന്നും സംസ്ഥാനത്തെ വൃക്കരോഗവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
വ്യായാമം ഇല്ലാത്ത ജീവിതശൈലിയും പൊണ്ണത്തടിയും മരുന്നുകളുടെ അമിതഉപയോഗവുമെല്ലാമാണ് അതീവഗുരുതരമായ വൃക്കരോഗത്തിന് കാരണമാകുന്നത്. ജീവിതശൈലി രോഗങ്ങളിലെ വർധനയ്ക്കൊപ്പം വൃക്ക തകരാറിലാകുന്നവരുടെ എണ്ണത്തിലും അമിതമായ വർധനയാണ് ഉണ്ടാകുന്നത്. കേരളത്തിൽ പ്രതിവർഷം അയ്യായിരത്തോളം പേർ പുതുതായി വൃക്കരോഗത്തിന് ചികിത്സതേടുന്നു.കൃത്യമായ പരിശോധനകളിലൂടെ ആദ്യഘട്ടത്തിൽ തന്നെ രോഗം കണ്ടെത്താൻ സാധിക്കും.
ഉയർന്ന രക്തസമ്മർദം, പഴകിയ പ്രമേഹം, വൃക്കയിലെ കല്ലുകൾ, വൃക്കയുടെ പ്രവർത്തനത്തിലുണ്ടാകുന്ന തകരാറുകൾ എന്നിവയും വൃക്കരോഗത്തിന് കാരണമാകുന്നു. അൻപതിന് വയസിന് താഴെയുള്ളവരിൽ അവയവമാറ്റ ശസ്ത്രക്രിയയാണ് അഭികാമ്യം.
ആരോഗ്യകരമായ ജീവിതശൈലി, വൃക്കരോഗ പ്രതിരോധമാർഗങ്ങൾ, രോഗസാധ്യതാഘടങ്ങൾ എന്നിവയെകുറിച്ചുള്ള ബോധവത്കരണവുമായാണ് നെഫ്രോളജി അസോസിയേഷൻ ലോകവൃക്കദിനം ആചരിക്കുന്നത്
നെഫ്രോളജി അസോസിയേഷൻ ഒാഫ് കേരളയുടെ പ്രസിഡൻറ് ഡോ. എബി എബ്രഹാം വൃക്കരോഗങ്ങളുടെ കാരണങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചു വിശദമാക്കുന്നു.