പ്രസവം ആശുപത്രിയില്‍ മാത്രം സംഭവിക്കേണ്ട ഒന്നാണോ? അല്ലെന്നുപറയും നാണിയമ്മ. കാരണം 250 പ്രസവമെടുത്ത അനുഭവത്തിന്റെ സൂക്ഷ്മതയും കരുത്തുമുണ്ട് ആ വാക്കുകള്‍ക്ക്. അപ്പോള്‍ വിശ്വസിച്ചേ പറ്റൂ അത്. കാണാം കാത്തിരിപ്പ്
തലശേരിക്കാരിയാണു നാണിയമ്മൂമ്മ. വയറ്റാട്ടി അല്ലെങ്കിൽ കുട്ടിയെ എടുക്കുന്ന ആൾ ആയിരുന്നു. എട്ട് ഒമ്പത് പ്രസവങ്ങൾവരെ നാണിയമ്മ ഒരു ദിവസമെടുത്തിട്ടുണ്ട്. 25ാം വയസിലാണ് ഈ രംഗത്തേക്കു വരുന്നത്. ഭർത്താവിന്റെ അമ്മയാണു ഗുരു. അമ്മയുടെ സഹായിയായിട്ടാണു തുടക്കം.
ഗർഭിണിയായാൽ നാടൻ മരുന്നുകൾ മാത്രമാണു സ്ത്രീകൾ പണ്ടു കഴിക്കാറെന്നു നാണിയമ്മ പറയുന്നു. ധന്വന്തരം ഗുളിക ജീരകവെള്ളത്തിൽ കുടിക്കുന്നതടക്കമുള്ള ശീലങ്ങൾ. ഒമ്പതു മാസം പൂർത്തിയായി പ്രസവവേദനയാകുമ്പോൾ ആളു വന്നു വിളിക്കും. പാതിരായ്ക്കു ചൂട്ടു കത്തിച്ചുപിടിച്ചുള്ള നടത്തം അന്നൊക്കെ പതിവാണ്.
വെളിച്ചെണ്ണയെടുത്ത് വയറിൽ തടവിയാണു പ്രസവമെടുക്കൽ തുടങ്ങുന്നത്. പുറത്തുവരുന്ന കുട്ടിയെ വെള്ളംകൊണ്ടു തുടച്ച് അമ്മയ്ക്കൊപ്പം കിടത്തും. മൂർച്ചയുള്ള ചൂടാക്കിയ കത്തിയും ഉറപ്പുള്ള നൂലും ഉപയോഗിച്ചു പൊക്കിൾക്കൊടിയുമായി ബന്ധിക്കുന്ന അളന്നു മുറിക്കും. കുട്ടിക്കു പൊന്നും നീരും കൊടുക്കുകയെന്ന ഒരു ചടങ്ങൂകൂടി മടങ്ങുംമുൻപ് ഉണ്ട്.