ചലനത്തിലൂടെ ആരോഗ്യമെന്ന സന്ദേശവുമായി ഇന്ന് ലോക ഫിസിയോതെറാപ്പി ദിനം. ഈ ചികിത്സാരീതിയുടെ പ്രാധാന്യം കൂടുതൽ ജനങ്ങളിലേക്കെത്തികുകയെന്ന ലക്ഷ്യത്തോടെയാണ് വേൾഡ് കോൺഫെഡറേഷൻ ഒാഫ് ഫിസിയോതെറാപ്പി സെപ്്റ്റംബർ പ്രത്യേക ദിനമായി ആചരിക്കുന്നത്.
അതെ ചലനത്തിലൂടെ ആരോഗ്യത്തെ സംരക്ഷിച്ച് നിർത്തുക. അത് തന്നെയാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ തന്നെ ഭാഗമായി ഫിസിയോ തെറാപ്പി. അസംഖ്യം ശാരീരിക പ്രശ്നങ്ങളെ പ്രതിരോധിച്ചു നിർത്താനും മറികടക്കാനുമുള്ള മാർഗവും കൂടിയാണ് പാർശ്വഫലങ്ങളില്ലാത്ത ഈ ചികിത്സാരീതി. ജീവിതശൈലി രോഗങ്ങളുടെ ഭാഗമായുള്ള ശാരീരിക പ്രശ്നങ്ങൾ, പേശീകളിലേയും സന്ധികളിലേയും ബലക്കുറവ് കാരണമുള്ള പ്രശ്നങ്ങൾ, മസ്തിക്ഷാഘാതം, നവജാതശിശുക്കളിലെ ചലനക്കുറവ് സംബന്ധിച്ച പ്രശ്നങ്ങൾ , കായിക രംഗത്ത് നിന്നുള്ള പരുക്കുകൾ തുടങ്ങി ഫിസിയോതെറാപ്പി ആശ്വാസം നൽകുന്ന മേഖലകൾ ഒട്ടനവധിയാണ്
വിദേശരാജ്യങ്ങളിൽ അവിഭാജ്യ ഘടകമായ ഫിസിയോതെറാപ്പിക്ക് പക്ഷേ കേരളത്തിലെ സർക്കാർ ചികിത്സാമേഖലയിൽ വേണ്ടത്ര പ്രാധാന്യം കൈവന്നിട്ടില്ല. ജീവിതത്തിലേക്ക് തിരികെയൊരു നടത്തവും ഫിസിയോതെറാപ്പി ഉറപ്പ് നൽകുന്നു.