കേരളത്തിൽ ഒരു ലക്ഷം സ്ത്രീകളിൽ പതിമൂന്ന് ശതമാനവും തൈറോയിഡ് ബാധിതരെന്ന് പഠനറിപ്പോർട്ട്. ഇരുപത് വയസിന് താഴെ പ്രായമുള്ളവരിൽ ഹൈപ്പർ തൈറോയ്ഡ് ബാധിക്കുന്നവരുടെ എണ്ണവും വർധിക്കുന്നു. കൃത്യമായ ബോധവത്കരണത്തിലൂടെയേ രോഗപ്രതിരോധം സാധ്യമാകൂവെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. തൈറോയിഡ് ബാധ ഇത്രകണ്ട് വർധിക്കുമ്പോഴും രോഗബാധയുടെ കൃത്യമായ കാരണം കണ്ടെത്താൻ വൈദ്യസമൂഹത്തിന് കഴിഞ്ഞിട്ടില്ല. അഞ്ച് തരം തൈറോയിഡുകളിൽ പേടിക്കേണ്ടത് തൈറോയിഡ് കാൻസറിനെ.
ഹൈപ്പർതൈറോയ്ഡിസമാണ് സ്ത്രീകളിൽ കൂടുതലും ബാധിക്കുന്നത് കൃത്യസമയത്തുള്ള ചികിത്സയിലൂടെ തൈറോയാഡ് ഹോർമോണിന്റെ ഉത്പാദനം നിയന്ത്രിച്ച് നിർത്താൻ സാധിക്കും.തൈറോയ്ഡ് ഹോർമോണുകളെ നിയന്ത്രിച്ച് നിർത്താൻ കഴിഞ്ഞാൽ രോഗത്തിന്റെ സങ്കീർണതകളെ ഒഴിവാക്കാൻ സാധിക്കും. പ്രമേഹം, ബി.പി., കൊളസ്ട്രോൾ എന്നിങ്ങനെയുള്ള ജീവിതശൈലി രോഗങ്ങളുടെ ശ്രേണിയിൽ തൈറോയ്ഡിനെ പെടുത്താൻ കഴിയില്ലെങ്കിലും ഈ രോഗങ്ങളെ പോലെ തന്നെ കൃത്യമായ ഇടവേളകളിലുള്ള ടിസിഎച്ച് പരിശോധനയുടെ ജീവിതത്തിന്റെ ഭാഗമാക്കിയേ മതിയാകൂ.