ഇന്ന് ലോക മലേറിയാ ദിനം. കൊതുകു പരത്തുന്ന മലേറിയ കൂടുതലായും കണ്ടിരുന്നത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ്. എന്നാലിപ്പോൾ കേരളത്തിൽ ഒാരോ വർഷവും രണ്ടായിരത്തോളം പേർക്ക് മലേറിയ പിടിപെടുന്നു. കാരണങ്ങളും പരിഹാര മാർഗങ്ങളും ഹെൽത്ത് സെഗ്മെന്റിൽ.
ശുദ്ധ ജലത്തിൽ വളരുന്ന അനോഫിലസ് പെൺ കൊതുകുകളാണ് രോഗം പരത്തുന്നത്ശുദ്ധ ജലത്തിൽ വളരുന്ന അനോഫിലസ് പെൺ കൊതുകുകളാണ് രോഗം പരത്തുന്നത്. ഇടവിട്ടുള്ള കടുത്ത പനിയാണ് രോഗ ലക്ഷണം. തലവേദന, പേശിവേദന, വിശപ്പില്ലായ്മ, ഛർദി, ക്ഷീണം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം.
കൊതുകു കടിയേറ്റ് രണ്ടോ മൂന്നോ ആഴ്ചയ്ക്കു ശേഷമാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുക.രോഗം മൂർച്ഛിക്കുമ്പോൾ ന്യുമോണിയ, മസ്തിഷ്കജ്വരം, മഞ്ഞപ്പിത്തം, രക്തസ്രാവം, വൃക്കകളുടെ തകരാറ് എന്നിവയും സംഭവിക്കാം.പനി വന്നാൽ പ്രത്യേകിച്ചും ഇതര സംസ്ഥാനങ്ങളിലേയ്ക്ക് പോയിട്ടുണ്ടെങ്കിൽ കൂടുതൽ ശ്രദ്ധിക്കണം.
ഇടവിട്ടുള്ള കടുത്ത പനിയാണ് രോഗ ലക്ഷണം. വാക്സിനുകൾ ലഭ്യമല്ലാത്തതിനാൽ കൊതുകു നശീകരണം മാത്രമാണ് പ്രതിരോധമാർഗം.