കനത്ത വേനൽ ചൂട് കാരണമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളിൽ അപകടകാരികളാണ് സൂരാഘാതവും, സൂര്യാതപവും. ജീവിതരീതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ വേനൽ ചൂടിനെ കാര്യമായി പ്രതിരോധിക്കാം. വേനൽക്കാലത്തെ ആരോഗ്യസംരക്ഷണ പ്രതിരോധ മാർഗങ്ങൾ എന്തെല്ലാമെന്നറിയാം ഹെൽത്ത്് സെഗ്്മെന്റിൽ.
കൊച്ചി നഗരത്തിൽ ഇന്നലെ രേഖപ്പെടുത്തിയ കൂടിയ ചൂട് 34 ഡിഗ്രി സെൽഷ്യസ്. ജീവിതരീതികളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ വേനൽ സൂര്യന്റെ താപത്തിൽ നിന്ന് ശരീരത്തെ തളരാതെ സംരക്ഷിക്കാം. അതിന് ആദ്യ.ം അറിയേണ്ടത് സൂര്യാതപത്തിന്റെയും സൂര്യാഘാതത്തിന്റേയും ലക്ഷണങ്ങൾ എന്തെല്ലാമെന്നാണ്.
അൽപം മുൻകരുതലോടെ തന്നെ വേണം ചൂട് കാലത്ത് പുറത്തിറങ്ങി നടക്കാൻ. തുറസായ സ്ഥലങ്ങളിൽ ജോലിയെടുക്കുന്നവർ നേരിട്ടുള്ള സൂര്യപ്രകാശം ദേഹത്തേൽക്കാതെ നോക്കണം. ചൂടിന്റെ കാഠിന്യം കുട്ടികളെ അപസ്മാര രൂപത്തിലും ബാധിക്കും. പത്ത് മണിമുതൽ നാല് മണിവരെ സമയം കുട്ടികളെ വെയിൽ ഏൽക്കാതെ തന്നെ സംരക്ഷിക്കണം. വേനൽക്കാലത്ത് ഭക്ഷണരീതികളിൽ ചെറിയ മാറ്റം വരുത്തുന്നതും നല്ലതാണ്. സൂര്യാഘാതമേറ്റയാളെ പ്രാഥമിക ശുശ്രൂഷ നൽകി ഉടൻ ആശുപത്രിയിലേക്ക് മാറ്റണം. സൂര്യാതപം ഏൽക്കുന്നവരും സ്വയംചികിത്സയ്ക്ക് മുതിരരുത്.