കെ.പി.ശശികലയുടെ പ്രസംഗത്തില്‍ വിദ്വേഷമുണ്ടോ എന്ന് പൊലീസ് കണ്ടെത്തട്ടെ. നിയമത്തിന്റെ വഴിയില്‍ കയറിനിന്ന് അവര്‍ എഴുത്തുകാരെ കൊല്ലാന്‍ ആഹ്വാനംചെയ്തെന്ന് വിളിച്ചുപറയുന്നില്ല. പക്ഷേ ശശികലയുടെ പ്രസംഗത്തില്‍ എന്താണു കുഴപ്പമെന്ന് ചോദിക്കുന്നവരോട് ചിലതുണ്ട് ചോദിക്കാന്‍. എഴുത്തുകാരെ ഹിന്ദു ഐക്യവേദി നേതാവ് എങ്ങനെയാണ് കാണുന്നതെന്ന് ഉറപ്പിക്കുന്നതാണ് അവരുടെ വാക്കുകള്‍. എഴുത്തുകാര്‍ ആര്‍.എസ്.എസിന്റെ കൂടെയല്ലെന്ന് വ്യക്തമാക്കുന്നു അവര്‍. എഴുത്തുകാര്‍ തങ്ങളെപ്പോലെയല്ല മതേതരവാദികളാണെന്ന് പഴിക്കുന്നുണ്ട് ശശികല. കുഴപ്പമില്ലാത്തതാണോ ശശികലയുടെ കുത്തുവാക്കുകൾ.
മതേതര എഴുത്തുകാര്‍ മൃത്യുഞ്ജയ ഹോമം ചെയ്യണമെന്ന കെ.പി.ശശികലയുടെ ആഹ്വാനം എഴുത്തുകാരോടുള്ള എതിര്‍പ്പില്‍ നിന്ന് വന്നതാണ്. എഴുത്തിനോടുള്ള വെറുപ്പില്‍ നിന്ന് ജനിച്ചതാണ്. ശശികലയുടെ വാക്കുകള്‍ വിഷലിപ്തമാണ്.