വി.എസ്.അച്യുതാനന്ദൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നതിൽ ആശ്ചര്യമില്ലെന്ന് പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അത് അദ്ദേഹത്തിന്റെ ബാധ്യതയും ഉത്തരവാദിത്തവുമാണെന്ന് പിണറായി മനോരമന്യൂസിന്റെ നേരേ ചൊവ്വേയിൽ പറഞ്ഞു. ആരെല്ലാം മത്സരിക്കണമെന്ന കാര്യം പാർട്ടി ആലോചിച്ചിട്ടില്ല. എംഎൽഎമാരെ തിരഞ്ഞെടുത്ത ശേഷമാണ് മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുന്നതെന്നും പിണറായി പറഞ്ഞു.
ജെഡിയുവിനും ആർഎസ്പിക്കും ഇടതുമുന്നണിയുടെ വാതിൽ തുറന്ന് പിണറായി വിജയൻ. ഇടതു നിലപാടുകളും സമീപനവുമുള്ള വീരേന്ദ്രകുമാറിന് അധികകാലം യുഡിഎഫിൽ തുടരാനാകില്ല. അദ്ദേഹവും പാർട്ടിയും ഇടതുമുന്നണിയിലേക്ക് വരുന്നതിനോട് യോജിപ്പാണെന്നും പിണറായി കൂട്ടിച്ചേർത്തു.
എന്നാൽ ആർഎസ്പിയോട് വ്യത്യസ്ത നിലപാടാണ് പിണറായിക്ക്. ആർഎസ്പി ഇടതുമുന്നണിയോട് കാട്ടിയത് ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചനയാണെന്ന നിലപാടിൽ മാറ്റമില്ല. എന്നാൽ ഇടതുപാർട്ടിയെന്ന നിലയിൽ സ്വയം വിമർശനം നടത്തി തെറ്റുതിരുത്തി വന്നാൽ സ്വാഗതം ചെയ്യുമെന്നും പിണറായി പറഞ്ഞു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.