വിദ്യാർത്ഥിനികളായ അഷ്ന ഫാത്തിമയും ജാസ്ന ജാഫറും കൃഷിയിൽ നാളേക്കുള്ള നല്ല പ്രതീക്ഷകൾ. പഠനത്തോടൊപ്പം വീട്ടുമുറ്റത്ത് പരിമിതമായ സ്ഥലസൗകര്യങ്ങളിൽ അവർ വിളയിച്ചെടുക്കുന്ന ജൈവ പച്ചക്കറികൾ കാണുന്പോഴറിയാം ഈ കുട്ടികൾക്ക് കൃഷിയോടുള്ള സ്നേഹം.
സ്ക്കൂളിൽ പഠിക്കുന്പോൾ, സ്ക്കൂളിൽ ഒരുക്കിയ ഹെർബൽ ഗാർഡൻ ആയിരുന്നു വീട്ടിൽ കൃഷി ആരംഭിക്കാനുള്ള ജാസ്നയുടെ പ്രേരണ. ഒരു മഴ പെയ്താൽ വെള്ളം കെട്ടിനിൽക്കുന്ന പത്ത് സെൻറ് സ്ഥലത്തിൻറെ പരിമിതികളെയെല്ലാം അതിജീവിച്ചാണ് ഇവർ കൃഷി ഇറക്കിയത്. കപ്പയും ഏലവും കുരുമുളകും ഇഞ്ചിയും പിന്നെ ആവശ്യത്തിലേറെ പച്ചക്കറികളും ഇന്ന് ഈ മുറ്റത്തുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി ജില്ലയിലെ മികച്ച രണ്ടാമത്തെ വിദ്യാർത്ഥി കർഷകയാണ് ജാസ്ന. കൃഷിക്ക് പ്രോത്സാഹനമായി നിരവധി അംഗീകാരങ്ങൾ വേറെയും ലഭിച്ചിട്ടുണ്ട് ഈ മിടുക്കികൾക്ക്. സന്പൂർണ്ണ ജൈവകൃഷി ചെയ്യുന്ന ഈ പ്രതിഭകൾക്ക് എല്ലാ പ്രാത്സാഹനവുമായി മാതാപിതാക്കളും ഒപ്പമുണ്ട്.