മൂവാറ്റുപുഴ ആവേലി സ്വദേശിയായ അനിൽകുമാർ എന്ന കർഷകൻറെ കൃഷിയിടം കൃഷിപ്രേമികൾക്ക് ഇന്ന് ഒരു വിസ്മയ കാഴ്ചയാണ്. അപൂർവ ഇനം പഴവർഗ്ഗങ്ങൾ, ഔഷധസസ്യങ്ങൾ. കിഴങ്ങുവർഗങ്ങൾ, ഫലവർഗങ്ങൾ, പച്ചക്കറികൾ എന്നിങ്ങനെ ഒരു ജൈവ വൈവിധ്യമാണ് ഈ കൃഷിയിടം. വിത്യസ്ത കാലാവസ്ഥയിൽ വളരുന്ന ഇവയൊക്കെ അനിൽകുമാറിൻറെ മണ്ണിൽ സമൃദ്ധമായി വളർന്ന് ഫലം നൽകുന്നത് ഒരു അത്ഭുതം തന്നെയാണ്. ഏത് ഇനമെടുത്താലും അതിൻറെ ഒരു അഞ്ച് ഇന വൈവിധ്യവുമെങ്കിലും ഇവിടെ കാണാം. സാധാരണ ചെടികൾ നടുന്നതുപോലാണ് എല്ലാ ചെടികളും നടുന്നത്. ജൈവ വളങ്ങളും ആവശ്യത്തിനു ജലസേചനവും നൽകും. വിദേശിയും സ്വദേശിയുമായ നൂറുകണക്കിന് പഴവർഗങ്ങളും ഫലവർഗങ്ങളും ഈ ഒന്നരയേക്കറിൽ കൃഷി ചെയ്ത് വിജയിപ്പിക്കാനായത് അനിൽകുമാറിൻറെ കൃഷിയോടുള്ള സമർപ്പണം കൊണ്ട് മാത്രമാണ്.
റബ്ബർ തൈകളിലെ വിവിധ ഇനങ്ങൾ
റബ്ബർ കൃഷിയിലേക്ക് ഇറങ്ങുന്ന ഏതൊരു കർഷകൻറെയും മനസ്സിൽ ആദ്യം ഉയരുന്ന ചോദ്യമാണ് ഏത് ഇനം റബ്ബർ തൈ തെരഞ്ഞെടുക്കണം എന്നത്. ഉയർന്ന ഉൽപാദനം ലഭിക്കണം, രോഗങ്ങളെയും കേടുപാടുകളെയും അതിജീവിക്കണം, കാറ്റത്ത് ഒടിഞ്ഞുപോകരുത്, അവസാനം വെട്ടി വിൽക്കുമ്പോൾ നല്ല തടി ലഭിക്കണം. ഇങ്ങനെയുള്ള ചിന്തകൾക്ക് കൃത്യമായ ഉത്തരം നൽകുകയാണ് ഇന്ത്യൻ റബ്ബർ ഗവേഷണകേന്ദ്രത്തിലെ ക്രോപ് ഇംപ്രൂവ്മെൻറ് വിഭാഗം ജോയിൻറ് ഡയറക്ടർ ഡോ. കവിത കെ. മൈദീൻ. റബ്ബർകർഷകർക്ക് ഏറെ ഗുണപ്രദമായ ഒരഭിമുഖം ആണിത്.