E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:46 PM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

മരഭൂമിയിലെ വെല്ലുവിളികളുമായി സാന്‍ഡ് സ്റ്റോം മാര്‍മം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദുബായിലെ മാര്‍മം മരഭൂമിയില്‍ നടന്ന രസകരമായ ഒരു മല്‍സരത്തെ കുറിച്ചാണ് ഇനി. സാന്‍ഡ് സ്റ്റോം മാര്‍മം എന്ന പേരില്‍ നടന്ന ഒബ്സ്റ്റക്കള്‍ റേസ് കാണാന്‍ ഏറെ രസമാണെങ്കിലും, ഇതില്‍ പങ്കെടുക്കുന്നത് അത്ര രസമുള്ള കാര്യമല്ല. കായികക്ഷമതയുടെയും പോരാട്ടവീര്യത്തിന്‍റെയും പ്രകടനവേദി കൂടിയായിരുന്നു സാന്‍ഡ് സ്റ്റോം മാര്‍മം.

ഇത് വെറുമൊരു മല്‍സരമല്ല.... ഇവിടെ വിജയം അതികഠിനമായ ഒരു ലക്ഷ്യമാണ്. വിജയത്തിലേക്കുള്ള യാത്രയില്‍നിങ്ങളെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്. പോരാട്ട വീര്യത്തിന്‍റെയും കായിക ക്ഷമതയുടെയും മല്‍സരവേദിയാണിത്. വെല്ലുവിളികളുടെ ഒരു മണല്‍ക്കാറ്റ് തന്നെയായിരുന്നു ദുബായ് മാര്‍മം മരുഭൂമിയില്‍നടന്ന സാന്‍ഡ് സ്റ്റോം ഒബ്സ്റ്റക്കള്‍റേസ്.

പത്തു കിലോമീറ്റര്‍, അ‍ഞ്ചു കിലോമീറ്റര്‍വിഭാഗങ്ങളിലായിരുന്നു മല്‍സരങ്ങള്‍. ഈ മല്‍സരവേദിയില്‍ഓരോ മല്‍സരാര്‍ഥിയും മറികടക്കേണ്ട് നാല്‍പതോളം തടസങ്ങള്‍. അതികഠിനമായ മാര്‍ഗതടസങ്ങള്‍. പാറക്കല്ലുകളും ചെളിക്കുളങ്ങളും മണല്‍ക്കാടും മറികടന്ന് കൂടുതല്‍വെല്ലുവിളികളിലേക്കാണ് ഓരോ മല്‍സരാര്‍ഥിയും കുതിച്ചത്. 

ഒബ്സ്റ്റക്കള്‍റേസിലെ  ഏറ്റവും വലിയ ബ്ലോക്കുകളായ ബിഗ് റെഡും മങ്കി ബിസിനസും സാന്‍ഡ് സ്റ്റോം ഡ്രോപ്പും ഇവിടെ മല്‍സരാര്‍ഥികള്‍അതിജീവിക്കേണ്ടതുണ്ടായിരുന്നു.

ലോക പ്രശസ്ത ഒബ്സ്റ്റക്കിള്‍ട്രാക്ക് ഡിസൈനറായ മാര്‍ക് ലിന്‍സ്റ്റെറാണ് മാര്‍മം സാന്‍ഡ് സ്റ്റോമിന്‍റെ മല്‍സരവേദി ഒരുക്കിയത്. ഒരുമാസത്തിലധികം എടുത്താണ് ഈ വേദി ഒരുക്കിയത്. ലോക ഒബ്സ്റ്റക്കിള്‍റേസിലേക്കുള്ള യോഗ്യതാ നിര്‍ണയ വേദികൂടിയായിരുന്നു സാന്‍ഡ് സ്റ്റോം മാര്‍മം. മൂവായിരത്തോളം മല്‍സരാര്‍ഥികളാണ് ഇവിടെ മാറ്റുരച്ചത്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍റെ പങ്കാളിത്തമായിരുന്നു ഇത്തവണത്തെ ഒബ്സറ്റക്കിള്‍റേസിന്‍റെ ഹൈലൈറ്റ്. 

സ്പോര്‍ട്സ്മാന്‍സ്പിരിറ്റിന്‍റെയും കൂട്ടായ്മയുടെയും പുതിയ സന്ദേശങ്ങള്‍കൂടി ഉള്‍ക്കൊണ്ടാണ് ഒരോ മല്‍സരാര്‍ഥിയും ഫിനിഷിങ് ലൈന്‍തൊട്ടത്. സമൂഹത്തിലും തൊഴിലിടങ്ങളിലും ആരോഗ്യവും ആത്മവിശ്വാസവും എന്ന പ്രമേയത്തിലൂന്നിയായിരുന്നു ഇത്തവണത്തെ മല്‍സരങ്ങള്‍. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :