E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:58 PM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

പ്രവാസികള്‍ക്ക് വിസ്മയമായി ഉത്തരമലബാറിന്‍റെ സാംസ്കാരിക പെരുമ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രവാസ ലോകം കണ്ട ഉത്തരമലബാറിന്‍റെ സാംസ്കാരിക പെരുമയാണ് ഇനി. കഴിഞ്ഞ ദിവസങ്ങളില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അരരങ്ങേറിയ പയ്യന്നൂര്‍ കോല്‍ക്കളിയും ചരടു കെട്ടിക്കളിയും  പ്രവാസികള്‍ക്ക് വിസ്മയമായി. ഒപ്പം നല്ല കളരി അഭ്യാസങ്ങള്‍ കൂടി ചേര്‍ന്നതോടെ വിസ്മയത്തിനൊപ്പം ആവേശവും നിറഞ്ഞു.

തെയ്യം, യക്ഷഗാനം, ചരടുകുത്തിക്കളി, കളരിപ്പയറ്റ്... തനത് കലാരൂപങ്ങളാലും സാംസ്കാരിക വൈവിധ്യങ്ങളാലും സന്പന്നമാണ് ഉത്തരമലബാര്‍. ഉത്തരമലബാറിന്‍റെ കലാപാരന്പര്യത്തിലേക്കുള്ള പ്രവാസികളുടെ അനുഭവ യാത്രയായിരുന്നു പയ്യന്നൂരില്‍ നിന്നുള്ള കലാകാരന്‍മാര്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അവതരിപ്പിച്ച കോല്‍ക്കളിയും ചരടു കുത്തിക്കളിയുമെല്ലാം.‌

പയ്യന്നൂരിന്‍റെ സ്വന്തമാണ് പയ്യന്നൂര്‍ കോല്‍ക്കളി. മൂന്നൂറു വര്‍ഷത്തെ പാരന്പര്യമുള്ള പയ്യന്നൂര്‍ കോല്‍ക്കളി പുരാതന കളരി അഭ്യാസത്തോട് ഏറെ ചേര്‍ന്നു നില്‍ക്കുന്നു. അങ്ങേയറ്റത്തെ ഏകാഗ്രതയും ശാരീരിക ക്ഷമതയും വേണ്ട കലാരൂപമാണിത്. കളരിപ്പയറ്റിനെ അനുസ്മരിപ്പിക്കുന്ന ചുവടുകളോടെയാണ് കോല്‍ക്കളിയുടെ തുടക്കം. കളി മുറുകും തോറും കോല്‍ക്കളിയുടെ വേഗവും താളവും കൂടും. പയറ്റിനെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ ദ്രുതതാളത്തിലാകും അവസാന നിമിഷങ്ങളില്‍ പയ്യന്നൂര്‍ കോല്‍ക്കളി.

കോല്‍ക്കളിയുടെ കൂടുതല്‍ തികവുറ്റ രൂപമാണ് ചരട് കുത്തിക്കളി. കളത്തിനു നടുവില്‍ കുത്തി നിര്‍ത്തിയ വലിയ തൂണില്‍ നിന്നുള്ള ചരടുകള്‍ കളിക്കാരുടെ കൈയ്യില്‍ ബന്ധിക്കുന്നു. പിന്നെ പ്രത്യേക താളത്തിനൊത്ത് കളിക്കാര്‍ ചുവടു വയ്ക്കുന്നതോടെ ചരടുകള്‍ കെട്ട് പിണഞ്ഞ് ഒരു വലിയ വലയായി മാറുന്നു.

വല പൂര്‍ത്തിയാകുന്പോള്‍ താള ചുവടുകളോടെ ഈ കെട്ടുകള്‍ കളിക്കാര്‍ അഴിക്കുകയും ചെയ്യും. കളിയുടെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ ഏതെങ്കിലുമൊരു കളിക്കാരന് ചുവട് പിഴച്ചാല്‍ വല അഴിയ്ക്കാനാകാതെ കടും കെട്ട് വീഴുമെന്നതാണ് ഈ കളിയുടെ പ്രത്യേകത. അതുകൊണ്ട് തന്നെ ചിട്ടയായ പരിശീലനും കളത്തിലെ ജാഗ്രതയും കണക്കുകളും നിര്‍ബന്ധം.

കേരളത്തില്‍ വേരറ്റ് കൊണ്ടിരിക്കുന്ന വട്ടിയംതിരിപ്പ് ശൈലിയിലെ കളരിയഭ്യാസങ്ങളും ആസ്വാദകര്‍ക്ക് ആവേശമായി. മെയ്് വഴക്കത്തിനൊപ്പം ജാഗ്രതയും ഏകാഗ്രതയുമെല്ലാം ചേരുന്നതായിരുന്നു അഭ്യാസക്കാഴ്ചകള്‍. ചുരികപ്പയറ്റും, വാള്‍പ്പയറ്റും എല്ലാം ആസ്വാദകരെ ആവേശത്തിന്‍റെ കളരിത്തട്ടിലെത്തിച്ചു. എന്നാല്‍ തീപ്പന്തങ്ങള്‍ കൊണ്ടുള്ള കളരിയഭ്യാസങ്ങളാണ് അക്ഷരാര്‍ഥത്തില്‍ കാണികളെ ഞെട്ടിച്ചത്. പയ്യന്നൂരില്‍ നിന്നുള്ള ഗ്രാമം പ്രതിഭ കലാവേദിയിലെ മുപ്പതോളം കലാകാരന്‍മാരാണ് യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഉത്തരമലബാറിന്‍റെ കലാകാഴ്ചകള്‍ ഒരുക്കിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :