മണലാരണ്യത്തിലെ മുത്തപ്പ സന്നിധിയില് അനുഗ്രഹം തേടി ആയിരങ്ങള്‍. ഇഷ്ട ദൈവങ്ങളെ നേരില്‍ കണ്ട ആത്മനിര്‍വൃതിയിലാണ് വിശ്വാസികള്‍. തെയ്യത്തിന്‍റെ ഈറ്റില്ലമായ കണ്ണൂരില്നിന്നാണ് ശ്രീ മുത്തപ്പന് ഒമാനിലെ വിശ്വാസികളെ അനുഗ്രഹിക്കാനെത്തിയത്.
അനുഷ്ഠാന നിറവില്ഒമാനില്നടന്ന മുത്തപ്പന് തിരുവപ്പന മഹോല്സവം ഭക്തിസാന്ദ്രമായി. മസ്കറ്റിലെ ശ്രീകൃഷ്ണ ക്ഷേത്രം ഹാളിൽ കണ്ണൂര്തളിപ്പറമ്പ് നിവാസികള്സംഘടിപ്പിച്ച തിരുവപ്പന മഹോത്സവത്തിൽ ആയിരങ്ങളാണ് അനുഗ്രഹം തേടിയെത്തിയത്. നാട്ടിലെ ആചാര രീതികളുടെ തനിപ്പകര്പ്പായിരുന്നു മസ്കറ്റിലെ ചടങ്ങുകളും. ക്ഷേത്രം ഹാളിൽ പ്രത്യേകം മടത്തറ കെട്ടിയുണ്ടാക്കിയായിരുന്നു തിരുവപ്പന മഹോത്സവം.
ദ്വിദിന ഉല്സവത്തിന് വെള്ളാട്ടത്തോടെ തുടക്കമായി. ദ്രാവിഡ സംസ്കാരത്തില്അധിഷ്ഠിതമായ തെയ്യം ആരാധനയിലൂടെ അരുളപ്പാടും ദര്ശനവും കൊടു ത്ത്മു ത്തപ്പ ന്ഭക്തജനങ്ങളെ അനുഗ്രഹിച്ചു. വണ്ണാൻ സമുദായത്തിലെ പിൻ തലമുറക്കാരാണ് മുത്തപ്പനായി വേഷം കെട്ടുന്നത്. പ്രത്യേക പൂജകൾ ചെയ്തും വ്രതമെടുത്തുമാണ് ഇതിനയായി തയ്യാറെടുക്കുന്നത്.
മുത്തപ്പനായുള്ള വേഷപ്പകര്ച്ചയ്ക്കും മണിക്കൂറുകളെടുക്കും. ഇതിനു ശേഷം മടത്തറയിൽ എത്തുന്ന മുത്തപ്പന്റെ ആശയവിനിമയം ആംഗ്യ ഭാഷയിലും ചേഷ്ടകളിലും മാത്രം. ഒടുവിൽ അനുഗ്രഹം നിറയുന്ന മുത്തപ്പൻ ഭക്തരെ ആശ്വസിപ്പിക്കും. മുത്തപ്പനെ കാണാനും അനുഗ്രഹം വാങ്ങാനുമായി നൂറുകണക്കിന് ഭക്തരാണ് ഒമാന്റെ വിവിധ പ്രാദേശികളിൽനിന്നും മസ്കറ്റിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്. തെക്കൻ ജില്ലയില്നിന്നെത്തിയ പലര്ക്കും പുതിയ അനുഭവമായി തിരുവപ്പന മഹോത്സവം.
പറശ്ശിനികടവിലെ പോലെ തന്നെ ഇവിടെ എത്തിചേർന്ന ഭക്തന്മാര്ക്ക് പ്രസാദമായി പയറും തേങ്ങാകഷ്ണങ്ങളും നല്കിയിരുന്നു. വരും വർഷങ്ങളിലും മുത്തപ്പൻ ഒമാനിൽ വന്ന് ഭക്തരെ ആശീര്വദിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ മടങ്ങിയത്.