ഇനി അല്‍പം ഈണവും താളവും ഒക്കെയാകാം. യുഎഇയിലെ സംഗീത വേദികളില്‍ ശ്രദ്ധേയരാകുന്ന ഇരട്ട സഹോദരങ്ങളാണ് ഭാവനയും ബിജിനും. ഭാവന പാട്ടിൽ നിറയുമ്പോൾ ബിജിന്‍ മൃദംഗത്തില്‍ കൊട്ടിക്കയറുന്നു.
ഷാര്ജ മൈസലൂണിലെ ഈ വീട്ടില്എല്ലായ്പ്പോഴും പാട്ടിന്റെ ഈണവും മൃദംഗത്തിന്റെ താളവുമാണ്. ഭാവന പാടും ബിജിന്മൃദംഗത്തില്താളം പിടിക്കും... പാട്ടും കൊട്ടുമായി ഈ ഇരട്ടസഹോദരങ്ങള്സംഗീതത്തിന്റെ വഴിയിലും ഒരുമിച്ച് യാത്ര ചെയ്യുന്നു. യുഎഇയിലെ സംഗീത വേദികളില് ഉയര്ന്നു വരുന്ന താരമാണ് ഭാവന. ഒട്ടേറെ സ്റ്റേജ് ഷോകളിലും ഏതാനും ഭക്തിഗാന ആല്ബങ്ങളിലും ഭാവന ഇതിനകം പാടിക്കഴിഞ്ഞു. പാട്ടിനൊപ്പം നൃത്തവേദികളിലും സജീവമാണ് ഭാവന. നാലാം വയസിലാണ് പാട്ടു പഠിക്കാന്അച്ഛന്ബാബു ഭാവനയെ കൊണ്ടുപോകുന്നത്. പക്ഷേ അന്നു ഭാവനയുടെ മനസ് ഉടക്കിയത് നൃത്തത്തിലാണ്.
പക്ഷേ ഏഴുവയസായപ്പോഴേക്കും ഭാവന നൃത്തവും പാട്ടും ഒരുമിച്ച് പരിശീലിക്കാന്തുടങ്ങി. ഇപ്പോള്നൃത്തത്തേക്കാള്ശ്രദ്ധ നല്കുന്നത് പാട്ടിനാണെന്ന് മാത്രം. പാട്ടും പഠനവും നൃത്തവും അനയാസം ഒരുമിച്ച് കൊണ്ടു പോകുന്നു ഈ കൊച്ചുമിടുക്കി.യേശുദാസിനെയും ചിത്രയെയും മനസിൽ ആരാധിക്കുന്ന ഭാവനയ്ക്ക് പാടാൻ ഏറെയിഷ്ടം മെലഡികളാണ്. പഴയകാല ഹിന്ദി ഗാനങ്ങളോടും ഇഷ്ടമേറെ.
ഭാവന പാട്ടിന്റെയും നൃത്തത്തിന്റെയും വഴിയിലാണ് സഞ്ചരിച്ചതെങ്കില്സഹോദരന്പോയത് കൊട്ടിന്റെ വഴിയിലാണ്. ഒപ്പം കരാട്ടെയിലും ഒരു കൈ നോക്കി. കഴിഞ്ഞ ഏതാനും വര്ഷങ്ങളായി മൃദംഗം പരിശീലിക്കുന്ന ബിജിന്ഈ നവരാത്രി കാലത്ത് അരങ്ങേറ്റത്തിനുള്ള തയാറെടുപ്പിലാണ്. സഹോദരിക്കൊപ്പമുള്ള കച്ചേരികള്ഏറെ രസകരമാണെന്ന് ബിജിന്പറയും. കുഴല്മന്ദം രാമകൃഷ്ണനും ഭക്തവല്സലവുമാണ് ബിജിന്റെ പ്രിയ മൃദംഗ വിദ്വാന്മാര്... മൃദംഗം കൈയിലേന്തിയാല്ബിജിന്റെ വിരലുകള്ആദ്യം ചലിക്കുക ആദിതാളത്തിനൊത്തായിരിക്കും.
ഈ വീടിനെ സംഗീത സാന്ദ്രമാക്കിയത് ഈ സഹോദരങ്ങളുടെ കഴിവു മാത്രമല്ല, ഈ അച്ഛനമ്മമാരുടെ ദീര്ഘവീക്ഷണം കൂടിയാണ്. യഥാസമയം മക്കള്ക്ക് പരിശീലനത്തിന് അവസരമൊരുക്കിയത് സംഗീതത്തോടുള്ള ഇവരുടെ സ്നേഹം കൂടിയാണ്. ഈ അച്ഛനമ്മമാരുടെ പ്രോല്സാഹനത്തില്പുതിയ ഉയരങ്ങളിലേക്ക് പാടിയും കൊട്ടിയും കയറുകയാണ് ബിജിനും ഭാവനയും.