E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 24 2021 12:04 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

ഒമാനില്‍ പേരും പെരുമയും നേടി മസ്കത്ത് പഞ്ചവാദ്യ സംഘം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇനി പറയാന്‍ പോകുന്നത്, ഓണത്തെ കുറിച്ചല്ല... പക്ഷേ ഓണത്തെ പോലെ കേരളത്തിന്‍റെ പാരന്പര്യത്തോട് ചേര്‍ന്ന് നില്‍ക്കുന്ന മറ്റൊന്നിനെ കുറിച്ചാണ്. പഞ്ചവാദ്യം. കേരളത്തിന്‍റെ സ്വന്തം പഞ്ചവാദ്യത്തിന് ഒമാനില്‍ പേരും പെരുമയും നേടി കൊടുത്തിരിക്കുകയാണ് മസ്കത്ത് പഞ്ചവാദ്യ സംഘം. 

കേരളത്തിന്‍റെ സ്വന്തം വാദ്യകലാരൂപമാണ് പഞ്ചവാദ്യം. ലോകമെങ്ങും കേള്‍വി കേട്ടതാണ് കേരളത്തിന്‍റെ പഞ്ചവാദ്യ പാരന്പര്യവും ആസ്വാദന ലഹരിയും... ഇന്ന് കടല്‍ കടന്ന് വിദേശ രാജ്യങ്ങളില്‍ പോലും ഈ പഞ്ചാവാദ്യപാരന്പര്യം വേരുറപ്പിച്ചിരിക്കുന്നു. അത്തരമൊരു പഞ്ചവാദ്യ കലാകരന്‍മാരുടെ കൂട്ടായ്മയാണ് ഒമാനിലെ മസ്കറ്റിലുള്ള പഞ്ചവാദ്യ  

പത്തു വര്‍ഷം മുന്പാണ് മസ്കത്തില്‍ പഞ്ചാവാദ്യ സംഘത്തിന്‍റെ ആദ്യതാളം മുഴങ്ങുന്നത്. ജീവിതം തേടി കടല്‍ കടന്നിട്ടും കൈവശമുള്ള കലയെ മറക്കാതിരുന്ന പഞ്ചവാദ്യ കലാകാരന്‍ തിച്ചൂര്‍ സുരേന്ദ്രനാണ് ഈ കൂട്ടായ്മയ്ക്ക് തുടക്കമിട്ടത്. അന്നും ഇന്നും മസ്കത്തിലെ പഞ്ചവാദ്യ കലാകാരന്‍മാരുടെ ഒരേ ഒരു ആശാനാണ് തിച്ചൂര്‍ സുരേന്ദ്രന്‍

ആശാനടക്കം 25 പേരായിരുന്നു തുടക്കത്തില്‍ സംഘത്തിലുണ്ടായിരുന്നത്. 2006ലെ വിദ്യാരംഭ ദിനത്തില്‍ സുരേന്ദ്രന്‍ ആശാന്‍റെ ശിക്ഷണത്തില്‍ 24 പേര്‍ പഞ്ചവാദ്യത്തില്‍ ആദ്യക്ഷരം കുറിച്ചു. ഒട്ടേറെ പ്രതികൂല സാഹചര്യങ്ങള്‍ക്ക് നടുവിലായിരുന്നു ഈ സംഘത്തിന്‍റെ ഉദയം.

പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം 150ല്‍ അധികം കലാകാരന്‍മാര്‍ക്ക് ശിക്ഷണം നല്‍കിയ കൂട്ടായ്മയായി ഇത് വളര്‍ന്നു കഴിഞ്ഞു. നാല്‍പത് പേര്‍ സജീവമായി ഈ സംഘത്തിലുണ്ട്.ഒമാനില്‍ മാത്രം ഇതുവരെ തൊള്ളായിരത്തോളം വേദികളില്‍ ഇവരുടെ പ‍ഞ്ചവാദ്യങ്ങളുടെ ശബ്ദം ഉയര്‍ന്നു കേട്ടു. ശരാശരി ആഴ്ചയില്‍ ഒന്നെന്ന രീതിയില്‍ ഇന്നിവര്‍ക്ക് വേദികള്‍ ലഭിക്കുന്നുണ്ട്.

തുടക്കത്തില്‍ വേദികള്‍ വളരെ കുറവായിരുന്നുവെങ്കിലും വളരെ പെട്ടെന്നു തന്നെ ഈ കൂട്ടായ്മയുടെ പ്രശസ്തി ഒമാന്‍ മുഴുവനുമെത്തി. പ്രതികൂല സാഹചര്യങ്ങളെ നേരിട്ടും വെല്ലുവിളികളെ അതിജീവിച്ചും ഒട്ടേറെ കയ്പേറിയ അനുഭവങ്ങള്‍ക്കും ഒടുവിലാണ് മസ്കത്ത് പഞ്ചവാദ്യ സംഘം ഇന്നത്തെ നിലയിലേക്കെത്തിയത്. പഞ്ചവാദ്യ സംഘം എന്നതിനപ്പുറം ഒരു കുടുംബം എന്ന് ഈ കൂട്ടായ്മയെ വിശേഷിപ്പിക്കാനാണ് ഇവര്‍ക്കിഷ്ടം.

ക്ഷേത്രകല സംബന്ധിച്ച അരിവുകള്‍ പുതിയ തലമുറയ്ക്ക് പകര്‍ന്നു കൊടുക്കാനും മലയാളത്തിന്‍റെ പാരന്പര്യം കൈവിടാതെ കാത്തു സൂക്ഷിക്കുകയുമാണ് മസ്കത്ത് പഞ്ചവാദ്യസംഘം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :