E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday January 18 2021 08:22 PM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

അറബിപ്പാട്ടിലെ മീനാക്ഷി ഗാഥ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മലയാളിയുടെ ഗള്‍ഫ് പ്രവാസത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പക്ഷേ ഇത്രകാലമായിട്ടും ഭൂരിഭാഗം മലയാളികള്‍ക്കും വഴങ്ങാത്ത ഒന്നുണ്ട് ഈ അറബി നാട്ടില്‍. അറബിക് ഭാഷ. എന്നാല്‍ അറബിക് അറിയാതെ അറബിക് സംഗീത റിയാലിറ്റി ഷോയില്‍ ജേതാവായ കഥയാണ് ഷാര്‍ജയില്‍ നിന്നുള്ള മീനാക്ഷിയുടേത്.

ഇതൊരു അറബിക്കഥയാണ്. അല്ലെങ്കില്‍ അറബിക് പാട്ടുകഥ. വിസ്മയിപ്പിക്കുന്ന അറബിക് പാട്ടുകഥ. അറബിക് പറയാനറിയാത്ത, കേട്ടാല്‍ മനസിലാകാത്ത മലയാളിക്കുട്ടി മീനാക്ഷി ജയകുമാര്‍ അറബിക് പാട്ടുപാടി അറബ് നാട്ടുകാരുടെ മനസ് കീഴടക്കിയ കഥ.

ഷാര്‍ജയിലെ മികച്ച അറബിക് ഗായകരെ കണ്ടെത്താന്‍ എമിറേറ്റിന്‍റെ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ നടത്തിയ മല്‍സരത്തില്‍ കിരീടം ചൂടിയാണ് മീനാക്ഷി വിസ്മയമാകുന്നത്. അറബ് നാടുകളില്‍ നിന്നെത്തിയ എഴു പേരെയാണ് ഫൈനല്‍ റൗണ്ടില്‍ മീനാക്ഷി പാടിത്തോല്‍പിച്ചത്. റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനിടവന്ന കഥ മീനാക്ഷി തന്നെ പറയും.

യുടൂബില്‍ നിന്നും മറ്റും പ്രശസ്ത അറബ് സംഗീതരജ്ഞരുടെ പാട്ടുകള്‍ കേട്ട് പഠിച്ചാണ് റിയാലിറ്റി ഷോയ്ക്ക് തയാറെടുത്തത്. സ്കൂളില്‍ അറബിക് പാഠ്യവിഷയമായതിനാല്‍ പാട്ടുപഠിക്കാന്‍ അത്രപ്രയാസം ഉണ്ടായില്ല.

ഒപ്പമുണ്ടായിരുന്ന കൂട്ടുകാരൊക്കെ ഷോയുടെ പലഘട്ടങ്ങളിലായി പിരിഞ്ഞു പോയി. സെമിയില്‍ മീനാക്ഷി പാടിയ ഇന്‍ഷാ അള്ളാ എന്ന അറബിക് ഇംഗ്ലീഷ് ഗാനം ഏറെ പ്രശംസ നേടിക്കൊടുത്തു.

ഫൈനല്‍ റൗണ്ടിലെത്തിയപ്പോള്‍ അറബിക് മാതൃഭാഷയല്ലാത്ത ഏക മല്‍സരാര്‍ഥിയായിരുന്നു മീനാക്ഷി. ഒപ്പമുള്ള ഏഴുപേരും അറബിക് സംസാരിക്കുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍. പക്ഷേ അപ്പോഴേക്കും മീനാക്ഷിയുടെ പ്രകടനം കണ്ട പ്രേക്ഷകര്‍ ഈ കൊച്ചുമിടുക്കിയ നെഞ്ചോട് ചേര്‍ത്ത് സ്വീകരിച്ചു കഴിഞ്ഞിരുന്നു. മൂന്നു അറബിക് ഗാനങ്ങള്‍ കോര്‍ത്തിണക്കിയാണ് മീനാക്ഷി ഫൈനലില്‍ ആലപിച്ചത്.

മീനാക്ഷിയുടെ സ്വരശുദ്ധിക്കും ആലാപന മികവിനുമൊപ്പം പ്രേക്ഷക പിന്തുണകൂടിയായതോടെ പിറന്നത് പുതിയ ചരിത്രം. വിജയായി പ്രഖ്യാപിച്ചത് സ്വന്തം പേരു തന്നെയെന്ന് വിശ്വസിക്കാന്‍ മീനാക്ഷിക്കും ഒരു നിമിഷം വേണ്ടി വന്നു.

യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് മീനാക്ഷിയ്ക്ക് കിരീടം സമ്മാനിച്ചത്. മലയാളനാട്ടില്‍ നിന്നു വന്ന് അറബ് മനസു കീഴടക്കിയ മീനാക്ഷിയെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.

അഭിനന്ദനങ്ങളുടെയും അനുമോദനങ്ങളുടെയും നടുവിലാണ് മീനാക്ഷിയും മാതാപിതാക്കളും അനുജത്തി കല്യാണിയും. അമ്മ രേഖയാണ് മീനാക്ഷിയുടെ ആദ്യഗുരു. എല്ലാതരത്തിലുമുള്ള പാട്ടുകള്‍ ഇഷ്ടപ്പെടുന്ന മീനാക്ഷിയുടെ സ്വപ്നം നല്ലൊരു പാട്ടുകാരിയാവുക എന്നതാണ്. ആ സ്വപ്നത്തിലേക്കുള്ള യാത്രയിലാണ് ഈ കൊച്ചുമിടുക്കി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :