E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 24 2021 11:20 PM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

നാടന്‍ ചേലിൽ പെരുനാൾ ആഘോഷം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മലയാളിയുടെ രണ്ടാം വീടാണ് ഗള്‍ഫ്. ചില മലയാളികള്‍ക്ക് ഇത് ഒന്നാം വീട് തന്നെ ആയിക്കഴിഞ്ഞിരിക്കുന്നു. പക്ഷേ എത്രമാറിയാലും മലയാളിയുടെ ഏത് ആഘോഷത്തിനും ഒരു നാടന്‍ ചേലുണ്ടാകും. ചെറിയ പെരുനാള്‍ ആഘോഷത്തിനായാലും അതില്‍ മാറ്റമില്ല.

നാലര പതിറ്റാണ്ടു മുന്പാണ് ഗള്‍ഫില്‍നല്ലൊരു ജീവിതം സ്വപ്നം കണ്ട് അഷ്റഫിക്ക കടല്‍കടന്നത്. അന്നു മുതല്‍അദ്ദേഹത്തിന്‍റെ ആഘോഷങ്ങളെല്ലാം പ്രവാസത്തിന്‍റെ ഈ ഭൂമികയിലാണ്. അഷ്റഫിക്ക ഒരു പ്രതീകമാണ്. പിറന്ന നാടിന്‍റെ ഓര്‍മകളില്‍  മറുനാട്ടില്‍  രുനാളുകള്‍ ആഘോഷിക്കുന്ന വലിയ ഒരു ജനസമൂഹത്തിന്‍റെ പ്രതിനിധിയാണ്. 

അബുദാബിയില്‍പ്രവാസിയായ ഷാജി സൈനുദ്ദീന്‍റെ വീട്ടിലെ പെരുനാള്‍ആഘോഷങ്ങള്‍ക്ക് മലയാളത്തനിമയുണ്ട്. കേരളത്തിന്‍റെ അങ്ങോളമിങ്ങോളം നിന്നുള്ള മുപ്പതോളം കൂട്ടുകാര്‍ക്കൊപ്പമായിരുന്നു ഷാജിയുടെ വീട്ടിലെ പെരുനാള്‍ആഘോഷങ്ങള്‍. കടല്‍കടന്നു കഴിഞ്ഞാല്‍പിന്നെ ആഘോഷങ്ങള്‍ക്ക് ജാതി മത വര്‍ണ ഭേദ ഭാവങ്ങളില്ല. കൊച്ചു കുട്ടികള്‍മുതില്‍മുതിര്‍ന്നവര്‍വരെ ഒരേ മനസോടെ ചെറിയ പെരുനാള്‍ ആഘോഷിക്കുന്നു.

മൈലാഞ്ചിയില്ലാതെ എന്ത് പെരുനാള്‍. അതിഥികളുടെ കൈകളില്‍മൈലാഞ്ചിയിടുന്നതിന്‍റെ തിരക്കിലാണ് കാംയകുളം സ്വദേശി അനീഷ. ഒപ്പം നസ്രിന്‍റെയുടെ പെരുനാള്‍പാട്ടു കൂടിയായപ്പോള്‍സംഗതി അതിഗംഭീരം. പാട്ടും മൈലാഞ്ചിയും ഒക്കെ ഉണ്ടെങ്കിലും കൂട്ടത്തിലെ കുട്ടിപ്പട്ടാളത്തിന് പെരുത്ത് ഇഷ്ടം നാട്ടിലെ പെരുനാളിനോട് തന്നെ. ആ ആഘോഷത്തിന്‍റെ സുഖം ഗള്‍ഫിലെ ആഘോഷങ്ങള്‍ക്കില്ല എന്നാണ് ഇവരുടെ പക്ഷം. എന്നാല്‌‍കൂട്ടത്തിലെ മുതിര്‍ന്നവര്‍ക്ക് നാടും മറുനാടുമെല്ലാം ഒരുപോലെ. കൂട്ടായ്മയും ഐക്യവുമാണ് മറുനാട്ടിലെ ആഘോഷങ്ങളുടെ ആവേശമെന്ന് ഇവരുടെ അനുഭവം.

വീട്ടിലെ സ്ത്രീജനങ്ങള്‍ക്ക് അടുക്കളയിലെ ആഘോഷത്തിനോടു തന്നെയാണ് പതിവു പോലെ കന്പം. അതിഥികള്‍കൂടുന്നതിന് അനുസരിച്ച് അടുക്കളയിലും ആഘോഷപ്പെരുക്കവംു വിഭവങ്ങളും കൂടും. ഇടയ്ക്ക് ആഘോഷം മലബാര്‍തനിമയിലേക്ക് പാടിക്കയറി. ഗസലും കവ്വാലിയുമൊക്കെയായി ആഘോഷങ്ങളില്‍പാട്ടൊഴുകി.

രാവിലത്തെ പെരുനാള്‍നമസ്കാരം കഴിഞ്ഞ് തുടങ്ങിയ ആഘോഷങ്ങള്‍അവസാനിച്ചപ്പോള്‍മണിക്കൂറുകള്‍പിന്നിട്ടിരുന്നു. അങ്ങനെ സ്േനഹത്തിന്‍റെ പങ്കുവയ്ക്കലിന്‍റെയും പുതിയ അനുഭവങ്ങളുമായി വീണ്ടും കാണാമെന്ന ഉറപ്പോടെ തല്‍ക്കാലത്തേക്ക് ഒരു ഉപചാരം ചൊല്ലി പിരിയല്‍. വലിയ പെരുനാള്‍വരേക്ക്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :