മലയാളിയുടെ മനസില്‍ എന്നും നൃത്തത്തിനും പാട്ടിനുമൊക്കെ ഇടമുണ്ട്. മറുനാട്ടിലായാലും ഈ ശീലങ്ങള്‍ മാറുന്നില്ല. കഴിഞ്ഞ ദിവസം ഒൻപത് കുട്ടികള്‍ ഒരുമിച്ച് നൃത്തവേദിയില്‍ അരങ്ങേറ്റം കുറിച്ച കാഴ്ചയിലേക്ക്.
പ്രിയ ശിഷ്യകളുടെ അരങ്ങേറ്റം ക്ലാസിക്കല്‍ നൃത്തത്തിലേക്ക് ചുവടുവപ്പിച്ച ഗുരുവിനുള്ള സമര്‍പ്പണമാക്കുകയായിരുന്നു നൃത്ത അധ്യാപിക അഞ്ജലി സുദര്‍ശന്‍. നൃത്താഞ്ജലിയിലൂടെ ചുവടുവച്ച ഒന്‍പത് വിദ്യാര്‍ഥികളെയാണ് കലാലോകത്തിന് സമര്‍പ്പിച്ചത്. ഗുരുവിന്‍റെയും സഹപാഠിയും സിനിമാ നടിയുമായ കാവ്യാ മാധവന്‍റെയും സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി.
കുട്ടിക്കാലത്ത് നൃത്താസ്വാദകരെ ഹരംകൊള്ളിപ്പിക്കുന്നതില്‍ ഒന്നിച്ചു ചുവടുവച്ച കാവ്യക്കും അഞ്ജലിക്കും ഗുരുവിനൊപ്പമുള്ള പുനഃസമാഗമമായിരുന്നു. ഇരുവരെയും ഒരു വേദിയില്‍ കണ്ടുമുട്ടിയതിന്‍റെ ആവേശത്തിലായിരുന്നു നടി കാവ്യ. വിവിധ ഇന്ത്യന്‍ സ്കൂളില്‍ പഠിക്കുന്ന ഒന്‍പത് വിദ്യാര്‍ഥികള്‍ നാലു വര്‍ഷത്തെ നൃത്ത പഠനത്തിന് ശേഷമാണ് അരങ്ങേറ്റം കുറിച്ചത്. ഇതോടനുബന്ധിച്ച് സിനിമാറ്റിക്, ഫ്യൂഷന്‍ ഡാന്‍സും അരങ്ങേറി.