E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 01 2021 01:03 PM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

ഡിസി ബുക്സിന്‍റെ സാഹിത്യ പുരസ്കാരം സോണിയാ റഫീഖിന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രവാസം മലയാളത്തിന് സമ്മാനിച്ച പുതിയ എഴുത്തുകാരിയാണ് സോണിയാ റഫീഖ്. സോണിയയുടെ ആദ്യനോവലായ ഹെര്‍ബേഹറിയും ഡിസി ബുക്സിന്‍റെ ഈ കൊല്ലത്തെ സാഹിത്യ പുരസ്കാരം സ്വന്തമാക്കിയിരുന്നു. പ്രകൃതിയും മനുഷ്യനും തമ്മില്‍ ഉണ്ടാകേണ്ട ആത്മബന്ധത്തിന്‍റെ കഥയാണ് ഹെര്‍ബേറിയം പറയുന്നത്.

മരുഭൂമിയുടെ ഊഷരതയില്‍ നിന്ന് നാടിന്‍റെ പച്ചപ്പിലേക്ക് പറിച്ച നടപ്പെടുന്ന ടിപ്പുവെന്ന കൊച്ചു കുട്ടിയുടെ കഥയാൡണ് ഹെര്‍ബേറിയം എന്ന ആദ്യനോവലിലൂടെ സോണിയ പറയുന്നത്. ഒരു കൊച്ചു കുട്ടിയുടെ ചിന്തകളിലൂടെ വേവലാതിയുടെയും ജാഗ്രതയുടെയും ഒരു വലിയ ലോകം കൂടി തുറന്നിടുന്നു സോണിയ. പ്രകൃതിയെ മറന്നുള്ള മനുഷ്യന്‍റെ ചൂഷണങ്ങള്‍ക്കെതിരെയുള്ള ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ നോവല്‍.

മണമറ്റ മണ്ണിനും മരിച്ച മരങ്ങള്‍ക്കും ആഴത്തിലാഴ്ന്ന പുഴകള്‍ക്കും സമര്‍പ്പിച്ചിരിക്കുന്ന ഈ നോവലിന് ഹെര്‍ബേറിയം എന്ന പേര് തികച്ചും അര്‍ഥവത്താണ്.നവാഗത എഴുത്തുകാര്‍ക്കുള്ള ഇക്കൊല്ലത്തെ ഡി.സി.സാഹിത്യപുരസ്കാരം സ്വന്തമാക്കിയാണ് ഹെര്‍ബേറിയം വായനക്കാരുടെ കൈകളിലേക്കെത്തുന്നത്. ചെറുകഥകളുടെ ചുരുക്കെഴുത്തില്‍ നിന്നാണ് സോണിയാ നോവലിന്‍റെ വിശാലവിവരണ ലോകത്തിലേക്ക് വരുന്നത്. സോണിയയുടെ ആദ്യ ചെറുകഥാ സമാഹാരവും ഉടന്‍ പുറത്തിറങ്ങും.

പ്രവാസം ആണ് തന്നെ എഴുത്തുകാരിയാക്കിയതെന്ന് വര്‍ഷങ്ങളായി യുഎഇയില്‍ താമസിക്കുന്ന സോണിയ പറയുന്നു. പ്രവാസ ജീവിതമാണ് ഈ നോവലിനുള്ള കാന്പും കരുത്തും സമ്മാനിച്ചത്. മരണപ്പെട്ട പത്തു സസ്യങ്ങള്‍ക്കായി ടിപ്പു ഒരുക്കിയ ശവക്കുഴികള്‍ക്ക് സമീപം മരണപ്പെടാനിരിക്കുന്ന പതിനൊന്നാമത്തെ സസ്യത്തിനുള്ള ശവക്കുഴി കൂടി ഒരുക്കി വച്ചാണ് നോവല്‍ അവസാനിക്കുന്നത്. പതിനൊന്നാമത്തെ ആ ശവക്കുഴി ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. നിലമറന്ന് പ്രകൃതിയെ ചൂഷണം ചെയ്യുന്നവര്‍ക്കുള്ള ഒരു ഓര്‍മപ്പെടുത്തല്‍. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :