ജീവിതം തേടി കടല്‍ കടന്ന് ഗള്‍ഫിലെത്തി വിജയങ്ങള്‍ സ്വന്തമാക്കിയ ഒരു മലയാളിയെ കുറിച്ചാണ് ഇനി. വര്‍ഗീസ് പനയ്ക്കല്‍. പ്രവാസ ജീവിതം 47 വര്‍ഷം പിന്നിടുന്പോള്‍ നടന്നു തീര്‍ത്ത വഴികളെ കുറിച്ച് ഓര്‍ക്കുകയാൡണ് അദ്ദേഹം.
കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള കുടിയേറ്റത്തിന്‍റെ തുടക്കകാലം. അറബിപ്പൊന്ന് തേടി മലയാളി യുവാക്കള്‍ ജീവന്‍ പണയം വച്ച് കള്ളലോഞ്ച് കയറുന്ന കാലം. പത്തേമാരിയില്‍ മലയാളി കണ്ട പള്ളിക്കന്‍ നാരായണന്‍റെ കഥ നടക്കുന്ന കാലം. പനക്കല്‍ വര്‍ഗീസിന്‍റെ കഥ തികച്ചും വ്യത്യസ്തമാണ്...
1970ലാണ് ബ്രിട്ടന്‍റെ നാട്ടുരാജ്യമായിരുന്ന അബുദാബിയിലേക്ക് വര്‍ഗീസ് കപ്പല്‍ കയറിയത്. മദ്രാസിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷനില്‍ നിന്ന് ലഭിച്ച എന്‍ഓസിയുമായി മുംബൈയില്‍ നിന്ന് ഏഴുദിവസം കൊണ്ട് കപ്പലില്‍ അബുദാബിയിലെത്തി.
ഫാര്‍മസിസ്റ്റായിട്ടായിരുന്നു ആദ്യജോലി. ഇന്ന് കാണുന്ന ദുബായും അബുദാബിയുമായിരുന്നില്ല... കണ്ണെത്താ ദൂരത്തോളം മരുഭൂമി മാത്രം. ചൂടിനെ തോല്‍പിക്കാന്‍ വീടിനു മുകളിലും കടല്‍ത്തീരത്തുമൊക്കെയായിരുന്നു രാത്രിയുറക്കം.
അല്‍ ഐനില്‍ ഇറാനിയായ സുഹൃത്തിനൊപ്പം ചേര്‍ന്ന് ഫാര്‍മസി തുടങ്ങിയതായിരുന്നു ജീവിതത്തിലെ വഴി തിരിവ്. ആദ്യ ഫാര്‍മസി വിജയമായതോടെ സ്വന്തമായി ഫാര്‍മസി തുടങ്ങി. അല്‍ നാസര്‍ ഫാര്‍മസി എന്ന പേരില്‍. അവിടെ നിന്ന് വര്‍ഗീസിന്‍റെ ജീവിതം മാറുകയായിരുന്നു. ഫാര്‍മസിയില്‍ നിന്ന് വിവിധ മേഖലകളിലേക്ക് അദ്ദേഹത്തിന്‍റെ ബിസിനസുകള്‍ വളര്‍ന്നു. സാമൂഹ്യസേവന രംഗത്തും സജീവമായി.ഇന്ത്യയിലും യുഎഇയിലും ജീവകാരുണ്യരംഗത്ത് സജീവമായ അദ്ദേഹം ആദിവാസികളുടെ ഉന്നമനത്തിന് പ്രത്യേക ഊന്നല്‍ കൊടുക്കുന്നു.
പ്രായം എഴുപത് കടന്നെങ്കിലും ഇരുപതിന്‍റെ ചെറുപ്പമാണ് വര്‍ഗീസ് പനയ്ക്കലിന് ഇന്നും. ജീവിതത്തിലും ബിസിനസിലും കൂട്ടായി ഭാര്യ ജാനറ്റും ഒപ്പമുണ്ട്. ഇടയ്ക്കിടെ നാട്ടിലെത്തും. പുതിയ സ്ഥലങ്ങളും അനുഭവങ്ങളും തേടിയുള്ള യാത്രകളാണ് വര്‍ഗീസിന്‍റെയും ഭാര്യയുടെയും പ്രധാനവിനോദം.തന്നെ താനാക്കി മാറ്റിയ, ജീവിതത്തിന്‍റെ മുക്കല്‍ പങ്കും ചെലവിട്ട ഈ രാജ്യത്തിന്‍റെ ഭാഗമായി ഇവിടെ തന്നെ കഴിയാനാണ് വര്‍ഗീസിന് എന്നും ആഗ്രഹം.