മധ്യപൂര്‍വേദശത്തിന് ആവേശം പകര്‍ന്ന് ദുബായില്‍ കരാട്ടെ പ്രീമിയര്‍ ലീഗ്. ലോകതാരങ്ങളുടെ പങ്കാളിത്തം രാജ്യത്തെ കരാട്ടെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പുതിയ ചുവടും മുന്നേറ്റവുമായി.
രണ്ടു ദിവസം നീണ്ട ചാംപ്യന്‍ഷിപ്പില്‍ കാഡറ്റ്, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിൽ കത്ത, കുമിതെ ഇനങ്ങളിൽ ഒരേസമയം ആറു തത്താമികളിലായി പുരുഷൻമാർക്കും സ്ത്രീകൾക്കും വേവ്വേറെ മല്‍സരങ്ങള്‍ അരങ്ങേറി. ഇന്ത്യ, ജപ്പാന്‍, ചൈന ഉള്‍പെടെ അമ്പതോളം രാജ്യങ്ങളിലെ ആയിരത്തി അഞ്ഞൂറോളം പേര്‍ രാജ്യാന്തര സമൂഹത്തിന് മുന്നില്‍ ലോകോത്തര അടവും ചുവടും പുറത്തെടുത്തു. ഇത് യുഎഇ കരാട്ടെ ഫെഡറേഷന് കീഴിലുള്ള നൂറുകണക്കിന് കരാട്ടെ ക്ലബുകള്‍ക്കും പഠിതാക്കള്‍ക്കും പുതിയ ഊര്‍ജമാണ് സമ്മാനിച്ചത്.
സ്ത്രീകളുടെ കത്ത മത്സരത്തിൽ യുഎഇയുടെ കത്ത ചാംപ്യനായ സാൻചെസ് ജയ്മിസാണ്ട്രയ്ക്കാണ് ഒന്നാം സമ്മാനം. ഇറ്റലിയോട് ഇഞ്ചോടിഞ്ച് പോരാടാന്‍ യുഎഇ വനിതയ്ക്ക് എല്ലാ അടവുകളും പുറത്തെടുക്കേണ്ടിവന്നു. ചൈന, മലേഷ്യ എന്നീ രാജ്യക്കാര്‍ മൂന്നാം സ്ഥാനം പങ്കിട്ടു. പുരുഷൻമാരുടെ കുമിതെ മത്സരത്തില്‍ അസർബൈജാനാണ് ഒന്നാം സമ്മാനം. രണ്ടാം സ്ഥാനത്ത് ഇറാന്‍. മൂന്നാം സ്ഥാനം ജോര്‍ദാനും റഷ്യയും പങ്കിട്ടു.
ജി.സി.സിയിൽ ആദ്യമായാണ് കരാട്ടെ പ്രീമിയെർ ലീഗ് നടക്കുന്നത്. സമാപന സമ്മേളനം വേൾഡ് കരാട്ടെ ഫെഡറേഷൻ പ്രസിഡന്‍റ് അന്‍റോണിയോ എസ്പിനോസ് ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് വിവിധ മേഖലയിലെ പ്രമുഖര്‍ മെഡലുകള്‍ വിതരണം ചെയ്തു. ദുബായ് ഉപഭരണാധികാരി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ രക്ഷാകര്‍തൃത്വത്തിലായിരുന്നു പരിപാടി. വേൾഡ്കരാട്ടെ ഫെഡറേഷൻ വൈസ് പ്രസിഡന്‍റും യുഎഇ കരാട്ടെ കരാട്ടെ ഫെഡറേഷന്‍ പ്രസിഡന്‍റുമായ മേജർ ജനറൽ നാസർ അബ്ദുറസാഖ് അൽ റസൂഖി, യുഎഇ കരാട്ടെ ഫെഡറേഷന്‍ ഡയറക്ടര്‍ ക്യാപ്റ്റൻ മുഹമ്മദ് അബ്ബാസ്, ജനറൽകോർഡിനേറ്റർ അലാഹ ലാവിഷ്, ടെക്നിക്കൽഡയറക്ടർ സെയ്തൂനി മെറ്റ്യൗറ്റ് എന്നിവര്‍ ചാംപ്യന്‍ഷിപ്പിന് നേതൃത്വം നല്‍കി.