കേരളം മെട്രോ സ്വപ്നംകണ്ടുതുടങ്ങി ഒരുപതിറ്റാണ്ടിലേറെ കഴിഞ്ഞായിരുന്നു മെട്രോയെക്കുറിച്ചു പഠിക്കാൻ ഡൽഹി മെട്രോയിലെറിയുള്ള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെയും സങ്കത്തിന്റെയും യാത്ര, നാലുവണ്ടിക്കൽ ഒന്നിച്ചിറങ്ങിയാൽ കുരുങ്ങി കുരുങ്ങി ഒരുവഴിക്കാവുന്ന ഈ നഗരം എന്ന ചീത്തപ്പേര് ഒഴിവാക്കാൻ കൊച്ചിയിൽ മെട്രോ എന്ന ആശയം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയാറിൽ മലയാള മനോരമ അവതരിപ്പിച്ച് പിന്നെയും നാളു കുറെ കഴിഞ്ഞ്. രണ്ടായിരത്തി ആറിൽ വി എസ് ഇനുമുമ്പ് രണ്ടായിരത്തി നാളിൽ എ കെ ആന്റണി മുഖ്യമന്ത്രി ആയിരിക്കെ ആണ് കൊച്ചിക്കുമുകളിൽ മെട്രോ യാഥാർഥ്യമാക്കാൻ ഉള്ള ആദ്യ ശ്രമം ഉണ്ടായത് . വിശദമായ പദ്ധതി രേഖ അക്കാലത്തു തയ്യാറാക്ക പെട്ടെങ്കിലും കേന്ദ്ര അംഗികാരം എന്ന കടമ്പയിൽ തട്ടി. പിന്നെ വന്ന ഉമ്മൻചാണ്ടിയും പിന്നാലെവന്ന വി എസും ആവുന്നത് ശ്രമിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല . അയ്യായിരം കോടിയിലേറെ ചിലവുവരുന്ന പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെ നടത്തിക്കൊള്ളൂ എന്ന് കേന്ദ്രവും പറ്റില്ലെന്നു കേരളവും പറഞ്ഞുകൊണ്ടേയിരുന്നു മറ്റ് എല്ലാ പദ്ധതികളെപോലെ കൊച്ചി മെട്രോയും തുടങ്ങുംമുമ്പേ തന്നെ വിവാദങ്ങളുടെ കേന്ദ്ര ബിന്തുവായി.
Advertisement