കേരളത്തിന്റെ വികസനചരിത്രത്തിൽ പുതിയ അദ്ധ്യായം എഴുതിച്ചേർക്കാനാണ് കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ പ്രധാന മന്ത്രി വന്നിറങ്ങിയത്. ഗവർണറുടെയും മുഖ്യമന്ത്രിയുടെയും നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് ഉജ്വല സ്വീകരണം . പ്രധാനമന്ത്രിയുടെ വരവിന് ഏറെ മുമ്പേ പക്ഷെ കാത്തിരിപ്പ് തുടങ്ങിയിരുന്നു . പാലാരിവട്ടം മുതൽ പത്തടിപ്പാലം വരെയുള്ള മെട്രോപാതയിൽ അക്ഷമരായി കാത്തുനിന്നു ജനങ്ങൾ. തിങ്ങിക്കൂടിയ ആൾക്കൂട്ടത്തിനു മുകളിലെ മെട്രോ ട്രാക്കിൽ പ്രധാനമന്ത്രിയെ വഹിച്ചുപായാനുള്ള മെട്രോ ട്രെയിൻ ആവർത്തിച്ച് പരീക്ഷണ ഓട്ടം നടത്തി. കനത്ത സുരക്ഷാ വലയത്തിൽ .
കലൂർ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയം പരിസരത്തെ കാഴ്ചകളും വെത്യസ്ഥമായിരുന്നില്ല . മെട്രോ ഓടുന്നത് കൊച്ചിക്കുമുകളിലെങ്കിലും അതിന്റെ ആവേശം നെഞ്ചോടുചേർക്കാണ് എത്തിയവരിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെ ഉള്ളവരുണ്ടായിരുന്നു