അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വാശിയേറിയ പ്രചാരണങ്ങള്‍ക്ക് സമാപനം. ഇനി വോട്ടെടുപ്പിന്റെയും വോട്ടെണ്ണലിന്റെയും ഉല്‍ക്കണ്ഠയുടെ നിമിഷങ്ങള്‍. റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് ന്യൂ ഹാംഷെറിലാണ് പ്രചാരണം അവസാനിപ്പിച്ചത്. അതേസമയം പ്രസിഡന്റ് ഒബാമ ഉൾപ്പെടെയുള്ള പ്രമുഖരെ അണിനിരത്തിയായിരുന്നു ഹിലറി ക്ലിന്റന്റെ അവസാന പൊതുസമ്മേളനം. പ്രസിഡൻറ് എന്ന നിലയിലെ ഒബാമയുടെ അവസാന പൊതു പ്രസംഗം വൈകാരികമായി.
ഒബാമ വരുന്നതും 'ഹലോ ഫിലഡെൽഫിയ എന്ന വിളിയും ജനം ആർപ്പുവിളിച്ചതും...... അവസാന നിമിഷവും പെൻസിൽവാനിയ സംസ്ഥാനം പൂർണമായും മനസ് തുറന്നിട്ടില്ല എന്നതുകൊണ്ടാണ് ഫിലഡെൽഫിയ നഗരം ഡെമോക്രാറ്റുകൾ കലാശക്കൊട്ടിന് വേദിയാക്കിയത്.. ഇവിടെ ജയിക്കേണ്ടത് ഹിലറിെയ സംബന്ധിച്ച് അനിവാര്യമാണ്. സംസ്ഥാനത്ത് ഏറെ ജനപ്രിയനായ പ്രസിഡൻറ് ഒബാമ നേരിട്ടു കളത്തിലിറങ്ങിയതും അതുകൊണ്ടുതന്നെ:
അമേരിക്കയെ നയിക്കാന്‍ തനിക്ക് വോട്ടു ചെയ്യാന്‍ ഹിലറി ആഹ്വാനം ചെയ്തു. സെനറ്റിലേക്കും വാശിയേറിയ പോരാട്ടമാണ് പെൻസിൽവാനിയിൽ നടക്കുന്നത് ' .റിപ്പബ്ലിക്കൻമാരിൽ നിന്ന് സെനറ്റ് പ്രാതിനിധ്യം തിരിച്ചുപിടിക്കുകയാണ് ഡെമോക്രാറ്റുകളുടെ ലക്ഷ്യം.
അതേസമയം റിപ്പബ്ളിക്കന്‍ വോട്ടര്‍മാരില്‍ പ്രതീക്ഷയര്‍പ്പിച്ച് തങ്ങളുടെ ശക്തികേന്ദ്രമായ ന്യൂ ഹാംഷെറിലായിരുന്നു ട്രംപിന്റെ അവസാന ക്യാംപ്....വിവാദങ്ങള്‍ ഒഴിവാക്കി, തിരഞ്ഞെടുക്കപ്പെട്ടാല്‍ എന്ത് ചെയ്യുമെന്ന് പ്രഖ്യാപിച്ച് ട്രംപ് അവസാനിപ്പിച്ചു. അമേരിക്ക ഇനി പോളിങ് ബൂത്തിലേക്ക്.