ഇസ്രയേലിലെ അമേരിക്കന്‍ എംബസി ടെല്‍ അവീവില്‍ നിന്നും ജറുസലേമിലേക്ക് നീക്കാനുള്ള തീരുമാനത്തിന്‍റെ പ്രരംഭഘട്ട ചര്‍ച്ചകള്‍ നടക്കുകയാണെന്ന് വൈറ്റ് ഹൗസ്. ഡോണള്‍ഡ് ട്രംപിന്‍റെ ഏറെ ചര്‍ച്ചയായ പ്രഖ്യാപനങ്ങളിലൊന്നായിരുന്നു ഇത്. തീരുമാനം നടപ്പായാല്‍ പശ്ചിമേഷ്യന്‍, അറബ് മേഖലകളിലെ വിവിധ രാജ്യങ്ങളുമായുള്ള അമേരിക്കന്‍ ബന്ധത്തില്‍ വലിയ വിള്ളല്‍ വീഴും.
ഇസ്രയേല്‍ കുടിയേറ്റത്തിനെതിരായ യുഎന്‍ പ്രമേയം ഒബാമ ഭരണകൂടം അനുകൂലിച്ചെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ശക്തമാക്കുമെന്ന നിലപാടാണ് തിരഞ്ഞെടുപ്പ് പ്രചരണം മുതല്‍ ട്രംപ് സ്വീകരിച്ചുവന്നത്.
എംബസി ടെല്‍ അവീവില്‍ നിന്നും ഇസ്രയേല്‍- ഫലസ്തീന്‍ തര്‍ക്ക മേഖലയായ കിഴക്കന്‍ ജറുസലേമിലേക്ക് മാറ്റുമെന്ന പ്രഖ്യാപനം ഇതിന്‍റെ ഭാഗമായിരുന്നു. അറബ് രാജ്യങ്ങളുടെയും പലസ്തീനിന്‍രെയും കടുത്ത പ്രതിഷേധങ്ങള്‍ക്കിടയാക്കിയ തീരുമാനം നടപ്പിലാക്കാനുള്ള പ്രാംഭഘട്ട ചര്‍ച്ചകള്‍ തുടങ്ങിയെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചത്. എന്നാല്‍ അത്തരം നീക്കങ്ങള്‍ നടന്നാല്‍ സമാധനശ്രമങ്ങളെ തകിടം മറിക്കപുമെന്ന് ഫലസ്തീന്‍ പ്രസഡന്‍റ് മഹമന്മൂദ് അബ്ബാസ് പ്രതികരിച്ചു.
അമേരിക്കയുടെ നീക്കത്തിനെതിരെ ഫലസ്തീനില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. അറബ് ലോകത്ത് അമേരിക്കയുമായി സൗഹൃദം പുലര്‍ത്തുന്ന സൗദി അറേബ്യ, ജോര്‍ദാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലും പ്രതിഷേധമുയരും. നീക്കത്തെ ഇസ്രയേല്‍ സ്വാഗതം ചെയ്തു. ഇസ്രയേല്‍ പ്രസിഡന്‍റ് ബെഞ്ചമിന്‍ നെതന്യാഹുവുമായി ട്രംപ് ഫോണില്‍ ആശയവിനിമയം നടത്തി. അതിനിടെ കിഴക്കന്‍ ജറുസലേമില്‍ അറുന്നൂറോളം കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനുള്ള അനുമതി ഇസ്രയേല്‍ നല്‍കി.